അഹമ്മദാബാദ്: കൊലക്കേസിൽ പ്രതിയായ ഗുജറാത്ത് ബിജെപി എംഎൽഎയ്ക്ക് ജീവപര്യന്തം തടവ്. ഗോണ്ടലിൽനിന്നുള്ള ബിജെപി എംഎൽഎ ജയ്രാജ്സിംഗ് ജഡേജയ്ക്കും മറ്റു രണ്ടുപേർക്കുമാണ് ഗുജറാത്ത് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ജീവപര്യന്തം തടവ് വിധിച്ചത്.[www.malabarflash.com]
2004 ഫെബ്രുവരിയിൽ രാജ്കോട്ടിലായിരുന്നു കേസിനാസ്പദമായ സംഭവം. നിലേഷ് റൈയാനി എന്നയാളാണ് ഭൂമി തർക്കത്തെ തുടർന്ന് കൊല്ലപ്പെട്ടത്. കാറിൽ സഞ്ചരിക്കുകയായിരുന്ന റൈയാനിയെ ജഡേജയും കൂട്ടാളികളും വെടിവച്ചുകൊല്ലുകയായിരുന്നു.
ജഡേജയ്ക്കു പുറമേ, ഇയാളുടെ അനുയായികളായ അമർജിത്സിംഗ് ജഡേജ, അണ്ടർ 19 ക്രിക്കറ്റ് താരമായിരുന്ന മഹേന്ദ്രസിംഗ് റാണ എന്നിവർക്കും ജീവപര്യന്തമാണ് ശിക്ഷ. ഇവർ ഇപ്പോൾ ജാമ്യത്തിലാണ്. ഇതിനാൽ സെപ്റ്റംബർ 30നു മുന്പ് ജയിൽ അധികൃതർക്കുമുന്നിൽ കീഴടങ്ങാൻ പ്രതികളോടു കോടതി നിർദേശിച്ചു. കേസിൽ 16 പ്രതികളാണുള്ളത്.
2010ൽ രാജ്കോട്ടിലെ ഫാസ്റ്റ്ട്രാക്ക് കോടതി ജഡേജയെ കുറ്റവിമുക്തനാക്കിയിരുന്നു. എന്നാൽ കേസിലെ ഒരു പ്രതിയായ സമീർ പത്താന് കോടതി ജീവപര്യന്തം തടവ് വിധിച്ചു. ഈ വിധിക്കെതിരേ പത്താനും സംസ്ഥാന സർക്കാരും ഹൈക്കോടതിയെ സമീപിച്ചു. പത്താൻ നിരപരാധിയാണെന്നു വാദിച്ചപ്പോൾ, 15 പേരെ വെറുതെ വിട്ടതിനെതിരേയാണ് സർക്കാർ അപ്പീൽ നൽകിയത്. ഇതിൽ ജഡേജയും ഉൾപ്പെട്ടു. ഈ അപ്പീൽ പരിഗണിച്ചാണ് ഇപ്പോൾ ജഡേജ അടക്കമുള്ളവർക്കു കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.
ജഡേജയ്ക്കു പുറമേ, ഇയാളുടെ അനുയായികളായ അമർജിത്സിംഗ് ജഡേജ, അണ്ടർ 19 ക്രിക്കറ്റ് താരമായിരുന്ന മഹേന്ദ്രസിംഗ് റാണ എന്നിവർക്കും ജീവപര്യന്തമാണ് ശിക്ഷ. ഇവർ ഇപ്പോൾ ജാമ്യത്തിലാണ്. ഇതിനാൽ സെപ്റ്റംബർ 30നു മുന്പ് ജയിൽ അധികൃതർക്കുമുന്നിൽ കീഴടങ്ങാൻ പ്രതികളോടു കോടതി നിർദേശിച്ചു. കേസിൽ 16 പ്രതികളാണുള്ളത്.
2010ൽ രാജ്കോട്ടിലെ ഫാസ്റ്റ്ട്രാക്ക് കോടതി ജഡേജയെ കുറ്റവിമുക്തനാക്കിയിരുന്നു. എന്നാൽ കേസിലെ ഒരു പ്രതിയായ സമീർ പത്താന് കോടതി ജീവപര്യന്തം തടവ് വിധിച്ചു. ഈ വിധിക്കെതിരേ പത്താനും സംസ്ഥാന സർക്കാരും ഹൈക്കോടതിയെ സമീപിച്ചു. പത്താൻ നിരപരാധിയാണെന്നു വാദിച്ചപ്പോൾ, 15 പേരെ വെറുതെ വിട്ടതിനെതിരേയാണ് സർക്കാർ അപ്പീൽ നൽകിയത്. ഇതിൽ ജഡേജയും ഉൾപ്പെട്ടു. ഈ അപ്പീൽ പരിഗണിച്ചാണ് ഇപ്പോൾ ജഡേജ അടക്കമുള്ളവർക്കു കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment