മലപ്പുറം: യുവാവിനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട ക്വട്ടേഷൻ സംഘത്തെ മലപ്പുറം പോലീസ് പിടികൂടി. വേങ്ങര സ്വദേശിയായ പ്രവാസി അബ്ദുൽ മുനീറിനെയാണ് (26) ബുധനാഴ്ച വൈകീട്ട് മൂന്നോടെ വേങ്ങര അങ്ങാടിയിൽനിന്ന് തട്ടിക്കൊണ്ടുപോയത്. ഇയാളുടെ കാറും മൊബൈലും സംഘം കൈക്കലാക്കി.[www.malabarflash.com]
മലപ്പുറം ചക്കിങ്ങൽത്തൊടി അബ്ദുൽ റഷീദ് (39), പണ്ടാരത്തൊടി സജാദ് (27), പറമ്പൻ അബ്ദുൽ സമദ് (30), ഒാലപ്പുലാൻ സക്കീർ (28), കോപിലാക്കൽ സൈതലവി (43) എന്നിവരാണ് പിടിയിലായത്.
മണിക്കൂറുകളോളം നീണ്ട ഓപറേഷനിലൂടെയാണ് വ്യാഴാഴ്ച പുലർച്ച അഞ്ചുപേരെയും ഇവർ സഞ്ചരിച്ചിരുന്ന വാഹനങ്ങളിലൊന്നും പിടിച്ചെടുത്തത്.
വെസ്റ്റ് കോഡൂർ സ്വദേശി ഫൈസൽ, വേങ്ങര സ്വദേശിയും നിരവധി കേസിൽ പ്രതിയുമായ നിസാമുദ്ദീൻ എന്നിവരെ പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു. മുനീറിന്റെ കാറും മൊബൈലും കണ്ടെത്താനായിട്ടില്ല.
സംഘാംഗങ്ങളിൽ ചിലരെ പിടികൂടിയതറിഞ്ഞ് മുനീറിനെ വ്യാഴാഴ്ച വെളുപ്പിന് മർദിച്ച് അവശനാക്കിയ നിലയിൽ കോട്ടപ്പടിയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. രണ്ടുദിവസം മുമ്പ് ക്വട്ടേഷൻ സംഘം ഇദ്ദേഹത്തെ അന്വേഷിച്ച് വീട്ടിലെത്തിയിരുന്നു. എന്നാൽ, മുനീർ വീട്ടിലില്ലെന്ന് മനസ്സിലായ സംഘം കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തിയാണ് മടങ്ങിയത്.
ഇങ്ങനെ മടങ്ങിയ സംഘം ബുധനാഴ്ച വേങ്ങര അങ്ങാടിയിൽ കാറുമായെത്തിയ അബ്ദുൽ മുനീറിനെ അതേ വാഹനത്തിൽതന്നെ ആദ്യം പെരിന്തൽമണ്ണയിലേക്കും പിന്നീട് മഞ്ചേരിയിലേക്കും കൊണ്ടുപോകുകയായിരുന്നു. വാഹനത്തിൽ വെച്ച് ഇയാൾക്ക് സംഘാംഗങ്ങളിൽനിന്ന് ക്രൂര മർദനം ഏൽക്കേണ്ടിവന്നതായി പോലീസ് പറഞ്ഞു. അബ്ദുൽ മുനീർ മലപ്പുറം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇങ്ങനെ മടങ്ങിയ സംഘം ബുധനാഴ്ച വേങ്ങര അങ്ങാടിയിൽ കാറുമായെത്തിയ അബ്ദുൽ മുനീറിനെ അതേ വാഹനത്തിൽതന്നെ ആദ്യം പെരിന്തൽമണ്ണയിലേക്കും പിന്നീട് മഞ്ചേരിയിലേക്കും കൊണ്ടുപോകുകയായിരുന്നു. വാഹനത്തിൽ വെച്ച് ഇയാൾക്ക് സംഘാംഗങ്ങളിൽനിന്ന് ക്രൂര മർദനം ഏൽക്കേണ്ടിവന്നതായി പോലീസ് പറഞ്ഞു. അബ്ദുൽ മുനീർ മലപ്പുറം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
പരാതിക്കാരനും പ്രതികളിൽ ചിലരും തമ്മിൽ വിദേശത്തുവെച്ചുണ്ടായ സാമ്പത്തിക ഇടപാടുകളാണ് സംഭവത്തിന് പിന്നിലെന്ന് ഡിവൈ.എസ്.പി പറഞ്ഞു. ജില്ല പോലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റയുടെയും നിർദേശപ്രകാരം ഡിവൈ.എസ്.പി ജലീൽ തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പദ്ധതിയൊരുക്കിയത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment