Latest News

എം.വിന്‍സെന്റ് എം.എല്‍.എയ്ക്ക്‌ ജാമ്യം

തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ കോവളം എം.എല്‍.എ എം വിന്‍സെന്റിന് ജാമ്യം. സാക്ഷികളെയോ പരാതിക്കാരെയോ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കരുതെന്ന ഉപാധികളോടെയാണ് തിരുവനന്തപുരം പ്രിന്‍സിപ്പില്‍ സെഷന്‍ കോടതി ജാമ്യം അനുവദിച്ചത്. പരാതിക്കാരിയുടെ വാര്‍ഡില്‍ പ്രവേശിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.[www.malabarflash.com]

കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ നിലപാട് അറിയിച്ചിരുന്നു. പരാതിക്കാരി 18 വര്‍ഷമായി മാനസിക രോഗത്തിന് ചികിത്സയിലാണെന്നും വീട്ടമ്മയുടെ സഹോദരനെ വിളിച്ചത് നല്ല ഉദ്ദേശത്തോടെയാണെന്നും വിന്‍സെന്റിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. നെയ്യാറ്റിന്‍കര സബ് ജയിലിലാണ് എം.വിന്‍സെന്റിനെ പ്രവേശിപ്പിച്ചിരുന്നത്.

എം.എല്‍.എ തന്നെ ബലാത്സംഗം ചെയ്തുവെന്ന വീട്ടമ്മയുടെ പരാതിയില്‍ കഴഞ്ഞമാസമായിരുന്നു എം.വിന്‍സെന്റ് അറസ്റ്റിലായത്. തുടര്‍ന്ന് ഒരുമാസത്തോളം റിമാന്‍ഡില്‍ ജയിലിലായിരുന്നു വിന്‍സെന്റ്. ഒരു കന്യാസ്ത്രിയെയും വൈദികനെയും തന്റെ സഹോദരനെയും ഇക്കാര്യം അറിയിച്ചിരുന്നുവെന്ന് അവര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.

പീഡനത്തിനിരയായ വീട്ടമ്മ അമിതമായി ഗുളികകഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഈ സമയം, ഇവരുടെ ഭര്‍ത്താവ് വീട്ടിലില്ലായിരുന്നു. ഭര്‍ത്താവ് എത്തുമ്പോഴേക്കും വീട്ടമ്മ അവശയായിരുന്നു. ഉടന്‍ നെയ്യാറ്റിന്‍കരയിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. എം. വിന്‍െസന്റ് എം.എല്‍.എ. കാരണമാണ് ഭാര്യ ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവ് ബാലരാമപുരം പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ആസ്പത്രിയിലെത്തിയ പോലീസ് വീട്ടമ്മയുടെ മൊബൈല്‍ പിടിച്ചെടുത്തു. സൈബര്‍സെല്‍ നടത്തിയ പരിശോധനയില്‍ അഞ്ചുമാസത്തിനുള്ളില്‍ 900 തവണ ഇരുവരും തമ്മില്‍ സംസാരിച്ചിരുന്നതായി കണ്ടെത്തി. തുടര്‍ന്ന് എം.എല്‍.എ.ക്കെതിരെ 294-ബി (അശ്ലീല കുറ്റംചെയ്യല്‍), 306 (ആത്മഹത്യക്ക് പ്രേരിപ്പിക്കല്‍), 501 (അപകീര്‍ത്തികരമായ കാര്യങ്ങള്‍ അച്ചടിക്കല്‍) എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു.

വീട്ടമ്മ പോലീസിന് നല്‍കിയ മൊഴിയില്‍ എം.എല്‍.എ. കടയിലും വീട്ടിലുംവെച്ച് പീഡിപ്പിച്ചതായതാണ് പറഞ്ഞത്. ഇക്കാര്യം വൈദികനോടും കന്യാസ്ത്രീയോടും വെളിപ്പെടുത്തിയിരുന്നതായും മൊഴി നല്‍കിയിട്ടുണ്ട്. ഇതിനുശേഷമാണ് എം.എല്‍.എ.യുടെ പേരില്‍ ബലാത്സംഗത്തിനുകൂടി കേസെടുത്തത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.