നാദാപുരം: ഡിവൈഎഫ്ഐ പ്രവർത്തകൻ തൂണേരിയിലെ ചടയങ്കണ്ടി ഷിബിൻ വധിക്കപ്പെട്ട കേസിൽ കോടതി വിട്ടയച്ച മൂന്നാം പ്രതിയും യൂത്ത് ലീഗ് പ്രവർത്തകനുമായ തൂണേരി വെള്ളൂരിലെ കാളിയാറമ്പത്ത് അസ്ല(19)മിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാദാപുരം സിഐ ജോഷി ജോസ് കുറ്റപത്രം സമർപ്പിച്ചു.[www.malabarflash.com]
സംഭവം നടന്ന് ഒരു വർഷം തികയാൻ പന്ത്രണ്ടു ദിവസം ബാക്കി നിൽക്കെയാണ് നാദാപുരം ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നത്. 2016 ഓഗസ്റ്റ് പന്ത്രണ്ടിനാണ് അസ്ലം കൊല്ലപ്പെട്ടത്.
കേസിൽ 188 സാക്ഷികളാണുള്ളത്. 185 സാക്ഷിമൊഴികളും 34 സർട്ടിഫിക്കറ്റുകളും അനുബന്ധരേഖകളും, സംഭവസ്ഥല മഹസർ ഉൾപ്പെടെ 52 മഹസറുകളും, 70 തൊണ്ടി മുതലുകളും 12,506 പേജുള്ള കുറ്റപത്രത്തോടൊപ്പം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട് .
സംഭവം നടന്ന് ഒരു വർഷം തികയാൻ പന്ത്രണ്ടു ദിവസം ബാക്കി നിൽക്കെയാണ് നാദാപുരം ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നത്. 2016 ഓഗസ്റ്റ് പന്ത്രണ്ടിനാണ് അസ്ലം കൊല്ലപ്പെട്ടത്.
കേസിൽ 188 സാക്ഷികളാണുള്ളത്. 185 സാക്ഷിമൊഴികളും 34 സർട്ടിഫിക്കറ്റുകളും അനുബന്ധരേഖകളും, സംഭവസ്ഥല മഹസർ ഉൾപ്പെടെ 52 മഹസറുകളും, 70 തൊണ്ടി മുതലുകളും 12,506 പേജുള്ള കുറ്റപത്രത്തോടൊപ്പം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട് .
കേസിൽ ആകെ 16 പ്രതികളാണുള്ളത്. ഇതിൽ പതിന്നാലു പ്രതികളെ കോടതി റിമാൻഡ് ചെയ്തിരുന്നു. കുറ്റപത്ര സമർപ്പണം വൈകിയ സാഹചര്യത്തിൽ പ്രതികളെല്ലാം ജാമ്യം നേടി പുറത്തിറങ്ങി. രണ്ടു പ്രതികൾ വിദേശത്തേക്ക് കടന്നതിനാൽ ഇവരെ പിടികൂടാനായിട്ടില്ല. പ്രതികൾ ഏറെയും കണ്ണൂർ ജില്ലയിലുള്ളവരാണ്.
ശാസ്ത്രീയമായ അന്വേഷണരീതികളാണ് കേസന്വേഷണത്തിന് പോലീസ് അവലംബിച്ചത്. മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പതിനായിരക്കണക്കിന് ഫോൺവിളികൾ സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കിയാണ് പ്രതികളെ വലയിലാക്കിയത്.
ഓഗസ്റ്റ് 12ന് വൈകുന്നേരം അഞ്ചിന് സ്കൂട്ടറിൽ വെള്ളൂരിലേക്ക് സുഹൃത്തുക്കൾക്കൊപ്പം പോവുകയായിരുന്ന അസ്ലമിനെ കോഴിക്കോട് അരക്കിണർ സ്വദേശി മുഹമ്മദ് അഷറഫിന്റെ കെഎൽ 13 സെഡ് 9091 നമ്പർ വാടക ഇന്നോവ കാറിൽ പിന്തുടർന്നെത്തിയ കൊലയാളി സംഘം ചാലപ്പുറം റോഡിൽ സ്കൂട്ടറിൽ കാറിടിച്ചു വീഴ്ത്തി തുരുതുരാ വെട്ടുകയായിരുന്നു.
വെട്ടുകൊണ്ടു വീണ അസ്ലമിനെ പരിസരവാസികൾ ആദ്യം നാദാപുരം താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു.
ഓഗസ്റ്റ് 12ന് വൈകുന്നേരം അഞ്ചിന് സ്കൂട്ടറിൽ വെള്ളൂരിലേക്ക് സുഹൃത്തുക്കൾക്കൊപ്പം പോവുകയായിരുന്ന അസ്ലമിനെ കോഴിക്കോട് അരക്കിണർ സ്വദേശി മുഹമ്മദ് അഷറഫിന്റെ കെഎൽ 13 സെഡ് 9091 നമ്പർ വാടക ഇന്നോവ കാറിൽ പിന്തുടർന്നെത്തിയ കൊലയാളി സംഘം ചാലപ്പുറം റോഡിൽ സ്കൂട്ടറിൽ കാറിടിച്ചു വീഴ്ത്തി തുരുതുരാ വെട്ടുകയായിരുന്നു.
വെട്ടുകൊണ്ടു വീണ അസ്ലമിനെ പരിസരവാസികൾ ആദ്യം നാദാപുരം താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു.
ഇന്നോവ കാർ വളയം സ്വദേശി കുട്ടു എന്ന നിധിൻ കോഴിക്കോട്ടു നിന്ന് വാടകയ്ക്കെടുത്ത വാണിമേൽ സ്വദേശി നിസാർ എന്നയാളിൽ നിന്ന് വാടകയ്ക്ക് എടുത്ത് വളയത്ത് എത്തിക്കുകയായിരുന്നു. ഇവിടെ നിന്നു കേസിലെ ഒന്നാം പ്രതിയായ ഡ്രൈവർ കെ.പി. രാജീവൻ കണ്ണൂർ സ്വദേശികളായ ആറു പേരെ കൂട്ടി കൊണ്ട് വന്ന് അസ്ലമിനെ അന്വേഷിച്ച് തൂണേരിയിലെ വെള്ളൂരിൽ എത്തി. തുടർന്ന് അസ്ലമിനെ നിരീക്ഷിക്കാനായി ചുമതലപ്പെടുത്തിയ പ്രദേശവാസികളായ മറ്റു പ്രതികളുടെ സഹായത്തോടെ അസ്ലം സഞ്ചരിക്കുന്ന വഴിയിൽ കാത്തു നിന്ന് ആക്രമിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം അക്രമികൾ കാറിൽ രക്ഷപ്പെട്ടു.
കൊലയ്ക്കുപയോഗിച്ച ഇന്നോവ കാർ മൂന്ന് ദിവസം കഴിഞ്ഞ് ഓഗസ്റ്റ് 15ന് വടകര സഹകരണ ആശുപത്രി പരിസരത്തു നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെടുക്കുന്നതോടെയാണ് കേസിനു വഴിത്തിരിവുണ്ടായത്. സമീപത്തെ സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങളാണ് കേസിലെ ശക്തമായ തെളിവായി മാറിയത്.
കൊലയ്ക്കുപയോഗിച്ച ഇന്നോവ കാർ മൂന്ന് ദിവസം കഴിഞ്ഞ് ഓഗസ്റ്റ് 15ന് വടകര സഹകരണ ആശുപത്രി പരിസരത്തു നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെടുക്കുന്നതോടെയാണ് കേസിനു വഴിത്തിരിവുണ്ടായത്. സമീപത്തെ സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങളാണ് കേസിലെ ശക്തമായ തെളിവായി മാറിയത്.
അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ പ്രതികളെപ്പറ്റിയുള്ള മുഴുവൻ വിവരങ്ങളും പോലീസിന് ലഭിക്കുകയും പ്രധാന പ്രതികളെല്ലാം പിടിയിലാവുകയും ചെയ്തിട്ടും കുറ്റപത്ര സമർപ്പണം നീണ്ടുപോയത് ദുരൂഹതകൾക്കിടയാക്കി. കൊലയ്ക്കുപയോഗിച്ച ആയുധങ്ങൾ ഇതുവരെ കണ്ടെടുക്കാനുമായിട്ടില്ല.
ആദ്യഘട്ടത്തിൽ കേസ് അന്വേഷിച്ചിരുന്നത് അന്നത്തെ നാദാപുരം എഎസ്പി യായിരുന്ന കറുപ്പസ്വാമിയുടെ മേൽനോട്ടത്തിൽ കുറ്റ്യാടി സിഐ ടി. സജീവൻ ആയിരുന്നു. കേസന്വേഷണം പുരോഗമിക്കവേ കറുപ്പസ്വാമിയെ മാറ്റുകയും അന്വേഷണം നാദാപുരം സിഐ ജോഷി ജോസിന് കൈമാറുകയും ചെയ്തു. ഇതിനിടയിൽ വധക്കേസിന്റെ അന്വേഷണം സിബിഐ യെ ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അസ്ലമിന്റെ ഉമ്മ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.
കറുപ്പസ്വാമിയുടെ നേതൃത്വത്തിൽ നല്ല രീതിയിൽ പോയ അന്വേഷണം അട്ടിമറിക്കപ്പെട്ടു എന്ന് കാണിച്ചാണ് ഹൈക്കോടതിയെ സമീപിച്ചത്. ഉമ്മ സുബൈദയുടെ ഹർജി പരിഗണിച്ച കോടതി കേസ് ഡയറി ഹാജരാക്കാൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
തൊട്ടിൽപ്പാലം കുണ്ടുതോട് സ്വദേശി കുഞ്ഞിപ്പറമ്പത്ത് കെ.പി. രാജീവൻ (43), തലശേരി വടക്കുമ്പാട് സ്വദേശി തെക്കേ കണ്ണോളി ശ്രീജിത്ത് എന്ന ടെൻഷൻ ശ്രീജിത്ത്(38), തലശേരി പാട്യം നമ്പ്രാന്റവിട വിജേഷ് (34), പാട്യം പത്തായക്കുന്ന് മുതിയങ്ങ സ്വദേശി മീത്തലെ പുരയിൽ ശ്രീജിത്ത് എന്ന നന്മ ശ്രീജിത്ത് (32), പാട്യം പത്തായക്കുന്ന് മുതിയങ്ങ സ്വദേശി മാരാഞ്ചീന്റവിട ഷിബു (33), പള്ളൂർ പടിഞ്ഞാറേ പാലുള്ളതിൽ വിജിത്ത് കുമാർ എന്ന കണ്ണി വിജിത്ത് (30), പള്ളൂർ കുന്നുമ്മൽ വിനീഷ് എന്ന തേങ്ങ വിനേഷ് (37), തൂണേരി സ്വദേശി പുത്തലത്ത് അഖിൽ (27), തൂണേരി അമ്പലത്തും താഴക്കുനി ഷാജി (34), തൂണേരി വെള്ളൂർ കരുവൻറവിട രമീഷ് (26), തൂണേരി മുടവന്തേരി നെല്ലികുളത്തിൽ ജിതിൻലാൽ (26), തൂണേരി വെള്ളൂർ പൈക്കിലോട്ട് ഷാജി (28), എന്നീ ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള പ്രതികളും 15ാം പ്രതി വളയം നിരവുമ്മൽ സ്വദേശി കക്കുഴിയുള്ള പറമ്പത്ത് നിധിൻ എന്ന കുട്ടു (25), പതിനാറാം പ്രതി നീലേശ്വരം മടിക്കൈ ബങ്കളം സ്വദേശി പള്ളിപ്പുറം വീട്ടിൽ അനിൽ കുമാർ (39) എന്നിവരുമാണ് ഇതുവരെ അറസ്റ്റിലായത്.
മാഹി പള്ളൂർ സ്വദേശികളായ വിജിത്തും, വിനീഷും ന്യൂ മാഹി ഇരട്ടക്കൊലക്കേസിലും, ടെൻഷൻ ശ്രീജിത്ത് പാനൂർ, ധർമ്മടം സ്റ്റേഷനുകളിലെ രണ്ട് കൊലപാതക കേസിലും പ്രതികളാണ്. ടി.പി. ചന്ദ്രശേഖരൻ കൊലക്കേസിൽ പ്രതികളായിരുന്ന ഷിബുവിനെയും, നൻമ ശ്രീജിത്തിനേയും കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടയച്ചവരുമാണ്. പതിമൂന്നാം പ്രതി വളയം സ്വദേശികളായ സുമോഹൻ, പതിനാലാം പ്രതി കൂട്ടായി ചാലിൽ പ്രമോദ് എന്നിവർ വിദേശത്താണുള്ളത്.
തൊട്ടിൽപ്പാലം കുണ്ടുതോട് സ്വദേശി കുഞ്ഞിപ്പറമ്പത്ത് കെ.പി. രാജീവൻ (43), തലശേരി വടക്കുമ്പാട് സ്വദേശി തെക്കേ കണ്ണോളി ശ്രീജിത്ത് എന്ന ടെൻഷൻ ശ്രീജിത്ത്(38), തലശേരി പാട്യം നമ്പ്രാന്റവിട വിജേഷ് (34), പാട്യം പത്തായക്കുന്ന് മുതിയങ്ങ സ്വദേശി മീത്തലെ പുരയിൽ ശ്രീജിത്ത് എന്ന നന്മ ശ്രീജിത്ത് (32), പാട്യം പത്തായക്കുന്ന് മുതിയങ്ങ സ്വദേശി മാരാഞ്ചീന്റവിട ഷിബു (33), പള്ളൂർ പടിഞ്ഞാറേ പാലുള്ളതിൽ വിജിത്ത് കുമാർ എന്ന കണ്ണി വിജിത്ത് (30), പള്ളൂർ കുന്നുമ്മൽ വിനീഷ് എന്ന തേങ്ങ വിനേഷ് (37), തൂണേരി സ്വദേശി പുത്തലത്ത് അഖിൽ (27), തൂണേരി അമ്പലത്തും താഴക്കുനി ഷാജി (34), തൂണേരി വെള്ളൂർ കരുവൻറവിട രമീഷ് (26), തൂണേരി മുടവന്തേരി നെല്ലികുളത്തിൽ ജിതിൻലാൽ (26), തൂണേരി വെള്ളൂർ പൈക്കിലോട്ട് ഷാജി (28), എന്നീ ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള പ്രതികളും 15ാം പ്രതി വളയം നിരവുമ്മൽ സ്വദേശി കക്കുഴിയുള്ള പറമ്പത്ത് നിധിൻ എന്ന കുട്ടു (25), പതിനാറാം പ്രതി നീലേശ്വരം മടിക്കൈ ബങ്കളം സ്വദേശി പള്ളിപ്പുറം വീട്ടിൽ അനിൽ കുമാർ (39) എന്നിവരുമാണ് ഇതുവരെ അറസ്റ്റിലായത്.
മാഹി പള്ളൂർ സ്വദേശികളായ വിജിത്തും, വിനീഷും ന്യൂ മാഹി ഇരട്ടക്കൊലക്കേസിലും, ടെൻഷൻ ശ്രീജിത്ത് പാനൂർ, ധർമ്മടം സ്റ്റേഷനുകളിലെ രണ്ട് കൊലപാതക കേസിലും പ്രതികളാണ്. ടി.പി. ചന്ദ്രശേഖരൻ കൊലക്കേസിൽ പ്രതികളായിരുന്ന ഷിബുവിനെയും, നൻമ ശ്രീജിത്തിനേയും കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടയച്ചവരുമാണ്. പതിമൂന്നാം പ്രതി വളയം സ്വദേശികളായ സുമോഹൻ, പതിനാലാം പ്രതി കൂട്ടായി ചാലിൽ പ്രമോദ് എന്നിവർ വിദേശത്താണുള്ളത്.
സംഭവവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ ഇവർ പങ്കാളികളാണെന്ന് പോലീസ് പറഞ്ഞു. ഇവർ പിടിയിലായാൽ മാത്രമേ ഇനിയും മറ്റു വല്ലവർക്കും കേസിൽ പങ്കുണ്ടോ എന്ന കാര്യം വ്യക്തമാവുകയുള്ളു. ഇവരെ പിടികൂടാനായി പോലീസ് രാജ്യത്തെ വിമാനത്താവളങ്ങളിലെല്ലാം ലുക്ക് ഔട്ട് നോട്ടീസ് നൽകിയിട്ടുണ്ട്. ഇവർ പിടിയിലാവുന്ന മുറയ്ക്ക് ഇവരെകൂടി ഉൾപ്പെടുത്തി അനുബന്ധ കുറ്റപത്രം സമർപ്പിക്കും.
വടകര റൂറൽ എസ്പി എം.കെ.പുഷ്ക്കരൻ, മുൻ നാദാപുരം ഡിവൈഎസ് പി കെ. ഇസ്മായിൽ എന്നിവരുടെ മേൽ നോട്ടത്തിലാണ് അന്വേഷണം പൂർത്തിയാക്കിയത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment