കണ്ണൂർ: പർദ വിപണി ലക്ഷ്യമിട്ട് ഖാദി ബോർഡും. നിലവിൽ പരുത്തിത്തുണി ഉപയോഗിച്ചുള്ള പർദ വിപണിയിൽ കുറവാണ്. വേനൽക്കാലത്തും മറ്റും പോളിസ്റ്റർ കലർന്ന തുണിത്തരങ്ങൾകൊണ്ടുള്ള പർദ ഉപയോഗിക്കുന്നവർ വേനൽക്കാലത്ത് കടുത്ത ചൂട് അനുഭവിക്കേണ്ടിവരുന്നത് സ്വാഭാവികമാണ്.[www.malabarflash.com]
ഭൂരിപക്ഷം പർദകളും കറുപ്പാണെന്നതും ചൂട് വർധിക്കാനിടയാക്കുന്നു. ഈ സാഹചര്യത്തിലാണ് ഏതു കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയിലുള്ള പർദ വിപണിയിലിറക്കാൻ ഖാദി ബോർഡ് തീരുമാനിച്ചത്.
ഖാദി പർദയുടെ സംസ്ഥാനതല വിപണനോദ്ഘാടനം 19ന് വൈകുന്നേരം അഞ്ചിന് കണ്ണൂർ ടൗൺ സ്ക്വയറിൽ നടക്കും. എല്ലാ നിറത്തിലും ആധുനിക, പരമ്പരാഗതരീതി പിന്തുടരുന്നവർക്കും ഇഷ്ടപ്പെടുന്ന രീതിയിലുള്ള പർദകളായിരിക്കും പുറത്തിറക്കുക.
ഫാഷൻ രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖരുമായി കൂടിയാലോചിച്ച് വിവിധ തരത്തിലുള്ള ഡിസൈനുകൾ തയാറാക്കിക്കഴിഞ്ഞു. അടുത്തിടെ കാഞ്ഞങ്ങാട്ട് നടന്ന ഖാദിമേളയിൽ നഗരസഭാധ്യക്ഷ എം. സുലൈഖയാണ് ഖാദി ബോർഡ് വൈസ് ചെയർമാൻ എം.വി. ബാലകൃഷ്ണനോട് ഖാദി പർദ എന്ന ആശയം മുന്നോട്ടുവച്ചത്. എന്തുകൊണ്ടാണ് പർദ മേഖലയിലേക്കു കടക്കാൻ ഖാദിബോർഡ് തുനിയാത്തതെന്നും ഖാദി പർദകൾക്ക് നല്ല സ്വീകാര്യത ലഭിക്കുമെന്നാണ് കരുതുന്നതെന്നും മേളയുടെ ഉദ്ഘാടനചടങ്ങിൽ സുലൈഖ പറഞ്ഞിരുന്നു.
പയ്യന്നൂർ ഖാദിയുടെ അരയാക്കണ്ടിപ്പാറ യൂണിറ്റിൽനിന്നാണ് പർദത്തുണികൾ ഉത്പാദിപ്പിക്കുന്നത്. ഖാദിയുടെ റെഡിമെയ്ഡ് യൂണിറ്റുകളിൽനിന്നാണ് നിർമാണം. ഇതോടൊപ്പംതന്നെ സാരി വിപണിയിലും സജീവസാന്നിധ്യം ഉറപ്പിക്കാനുള്ള തയാറെടുപ്പിലാണ് ഖാദി ബോർഡ്. ഇക്കുറി ആരണിപ്പട്ട് സാരിയുമായാണ് ഖാദി ബോർഡ് ഓണവിപണിയിൽ എത്തിയിരിക്കുന്നത്.
ബംഗളൂരു ഖാദി ബോർഡിന്റെ സഹകരണത്തോടെയാണ് ആരണിപ്പട്ട് സാരികൾ വിപണിയിലെത്തിച്ചത്. 4,660 രൂപയാണ് സാരിയുടെ വിലയെങ്കിലും റിബേറ്റ് കഴിച്ച് 3,220 രൂപയ്ക്ക് ഉപഭോക്താവിനു ലഭിക്കും. വിവിധ വർണങ്ങളിലും ഡിസൈനുകളിലും സാരി ലഭ്യമാണ്.
ഖാദി പർദയുടെ സംസ്ഥാനതല വിപണനോദ്ഘാടനം 19ന് വൈകുന്നേരം അഞ്ചിന് കണ്ണൂർ ടൗൺ സ്ക്വയറിൽ നടക്കും. എല്ലാ നിറത്തിലും ആധുനിക, പരമ്പരാഗതരീതി പിന്തുടരുന്നവർക്കും ഇഷ്ടപ്പെടുന്ന രീതിയിലുള്ള പർദകളായിരിക്കും പുറത്തിറക്കുക.
ഫാഷൻ രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖരുമായി കൂടിയാലോചിച്ച് വിവിധ തരത്തിലുള്ള ഡിസൈനുകൾ തയാറാക്കിക്കഴിഞ്ഞു. അടുത്തിടെ കാഞ്ഞങ്ങാട്ട് നടന്ന ഖാദിമേളയിൽ നഗരസഭാധ്യക്ഷ എം. സുലൈഖയാണ് ഖാദി ബോർഡ് വൈസ് ചെയർമാൻ എം.വി. ബാലകൃഷ്ണനോട് ഖാദി പർദ എന്ന ആശയം മുന്നോട്ടുവച്ചത്. എന്തുകൊണ്ടാണ് പർദ മേഖലയിലേക്കു കടക്കാൻ ഖാദിബോർഡ് തുനിയാത്തതെന്നും ഖാദി പർദകൾക്ക് നല്ല സ്വീകാര്യത ലഭിക്കുമെന്നാണ് കരുതുന്നതെന്നും മേളയുടെ ഉദ്ഘാടനചടങ്ങിൽ സുലൈഖ പറഞ്ഞിരുന്നു.
പയ്യന്നൂർ ഖാദിയുടെ അരയാക്കണ്ടിപ്പാറ യൂണിറ്റിൽനിന്നാണ് പർദത്തുണികൾ ഉത്പാദിപ്പിക്കുന്നത്. ഖാദിയുടെ റെഡിമെയ്ഡ് യൂണിറ്റുകളിൽനിന്നാണ് നിർമാണം. ഇതോടൊപ്പംതന്നെ സാരി വിപണിയിലും സജീവസാന്നിധ്യം ഉറപ്പിക്കാനുള്ള തയാറെടുപ്പിലാണ് ഖാദി ബോർഡ്. ഇക്കുറി ആരണിപ്പട്ട് സാരിയുമായാണ് ഖാദി ബോർഡ് ഓണവിപണിയിൽ എത്തിയിരിക്കുന്നത്.
ബംഗളൂരു ഖാദി ബോർഡിന്റെ സഹകരണത്തോടെയാണ് ആരണിപ്പട്ട് സാരികൾ വിപണിയിലെത്തിച്ചത്. 4,660 രൂപയാണ് സാരിയുടെ വിലയെങ്കിലും റിബേറ്റ് കഴിച്ച് 3,220 രൂപയ്ക്ക് ഉപഭോക്താവിനു ലഭിക്കും. വിവിധ വർണങ്ങളിലും ഡിസൈനുകളിലും സാരി ലഭ്യമാണ്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment