മംഗളൂരു: കൊലപാതക പരമ്പര കേസിലെ പ്രതി ബണ്ട്വാൾ കന്യാനയിലെ കായികാധ്യാപകൻ കെ.മോഹൻ കുമാറിന് (സയനൈഡ് മോഹൻ–54) ഒരു കൊലക്കേസിൽ കൂടി ജീവപര്യന്തം ശിക്ഷ.[www.malabarflash.com]
പുത്തൂർ പട്ടെമജലു സ്വദേശിനിയായ ബീഡിത്തൊഴിലാളി യുവതിയെ കൊലപ്പെടുത്തിയ കേസിലാണ് അഡീഷനൽ സെഷൻസ് ജഡ്ജ് ഡി.പി.പുട്ടരംഗസ്വാമി ശിക്ഷ വിധിച്ചത്. മൂന്നു കേസുകളിൽ 2013ൽ സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.
ഇരുപത്തിരണ്ടുകാരിയായ യുവതിയെ സ്നേഹം നടിച്ചു വലയിലാക്കിയ ശേഷം 2009 സെപ്റ്റംബർ 17നു മടിക്കേരിയിലെത്തിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്.
ഇരുപത്തിരണ്ടുകാരിയായ യുവതിയെ സ്നേഹം നടിച്ചു വലയിലാക്കിയ ശേഷം 2009 സെപ്റ്റംബർ 17നു മടിക്കേരിയിലെത്തിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്.
യുവതിയെ ജോലി വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞ് മടിക്കേരിയിൽ ലോഡ്ജിലെത്തിച്ചു ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം ബസ് സ്റ്റാൻഡിലെത്തി ഗർഭിണിയാവാതിരിക്കാനുള്ള ഗുളികയെന്നു പറഞ്ഞ് സയനൈഡ് നൽകുകയുമായിരുന്നു. ബസ് സ്റ്റാൻഡിലെ ശുചിമുറിയിൽ കയറി ഇതു കഴിച്ച യുവതി തൽക്ഷണം മരിച്ചു.
ആദ്യം ആത്മഹത്യയാണെന്നു കരുതിയ സംഭവത്തിനു മറ്റൊരു കേസിൽ മോഹൻ കുമാർ പിടിയിലായതോടെയാണു തുമ്പുണ്ടായത്.
ആദ്യം ആത്മഹത്യയാണെന്നു കരുതിയ സംഭവത്തിനു മറ്റൊരു കേസിൽ മോഹൻ കുമാർ പിടിയിലായതോടെയാണു തുമ്പുണ്ടായത്.
2004നും 2009നും ഇടയിൽ 20 യുവതികളെ സമാന രീതിയിൽ സയനൈഡ് നൽകി കൊലപ്പെടുത്തിയതിന് ഇയാൾക്കെതിരെ കേസുണ്ട്. ഇതിൽ നാലു കേസുകളിലാണു വിധി വന്നത്. മറ്റു കേസുകളിൽ വിചാരണ നടക്കുകയാണ്.
No comments:
Post a Comment