Latest News

എല്ലാ പ്രണയ വിവാഹങ്ങളും ലൗ ജിഹാദല്ലെന്ന് ഹൈകോടതി; ശ്രുതിയെ ഭർത്താവിനൊപ്പം വിട്ടു

കൊച്ചി: തൃപ്പുണ്ണിത്തുറ ശിവശക്തി യോഗാ കേന്ദ്രത്തിനെതിരെ പരാതി നൽകിയ കണ്ണൂര്‍ സ്വദേശിനി ശ്രുതിയെ ഹൈകോടതി ഭർത്താവിനൊപ്പം വിട്ടു. [www.malabarflash.com]

എല്ലാ പ്രണയ വിവാഹങ്ങളെയും ലൗ ജിഹാദായി കാണരുതെന്നും മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും കോടതി നിരീക്ഷിച്ചു.

യോഗാ കേന്ദ്രത്തിലുള്ളവരുടെ സമ്മര്‍ദ്ദം മൂലമാണ് സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ചുവെന്ന് മൊഴി നല്‍കിയതെന്ന് യുവതി കോടതിയിൽ പറഞ്ഞു.

ഇതര മതസ്ഥനെ വിവാഹം കഴിച്ചതിന്‍റെ പേരില്‍ മതാതാപിതാക്കള്‍ യോഗാ കേന്ദ്രത്തിലാക്കിയെന്നും കേന്ദ്രത്തില്‍വെച്ച് മര്‍ദ്ദനത്തിനിരയായെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ശ്രുതിയുടെ പരാതി. തന്റെ ഭാര്യ ശ്രുതിയെ അന്യായ തടങ്കലിൽനിന്ന് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ പരിയാരം സ്വദേശി അനീസ് ഹമീദ് ഹേബിയസ് കോര്‍പസ് ഹരജി സമര്‍പ്പിച്ചിരുന്നു.

വ്യത്യസ്ത മതങ്ങളിലെ യുവതീ യുവാക്കൾ വിവാഹിതരാകുന്ന എല്ലാ കേസിലും ലവ് ജിഹാദിന്റെ പേരിൽ ഒച്ചപ്പാടുണ്ടാക്കുന്നതെന്തിനെന്ന് ഹൈകോടതി നേരത്തെ ചോദിച്ചിരുന്നു. എല്ലാ മിശ്ര വിവാഹങ്ങളെയും ലവ് ജിഹാദെന്നും ഘര്‍വാപസിയെന്നും ചിത്രീകരിച്ച് ഹരജി നൽകുന്ന രീതിയെന്തിനാണെന്നും ഡിവിഷൻ ബെഞ്ച് ആരാഞ്ഞു. ശ്രുതിയുടെ ഭർത്താവ് കണ്ണൂര്‍ സ്വദേശി അനീസ് സമർപ്പിച്ച ഹേബിയസ് കോര്‍പസ് ഹരജി പരിഗണിക്കവേയാണ് കോടതി വാക്കാലുള്ള നിരീക്ഷണങ്ങൾ നടത്തിയത്.

ശ്രുതി തന്റെ ഭാര്യയാണെന്നും പയ്യന്നൂർ സി.ഐയുടെ സഹായത്തോടെ മാതാപിതാക്കൾ അന്യായ തടങ്കലിൽ വെച്ചിരിക്കുകയാണെന്നും ആരോപിച്ചാണ് അനീസ് ഹരജി നൽകിയത്. 2011 -14 കാലഘട്ടത്തിൽ ബിരുദ പഠനാകാലത്ത് തങ്ങൾ ഇരുവരും പ്രണയത്തിലായിരുന്നെന്നും ഹിന്ദുവായിരുന്ന ശ്രുതി സ്വമേധയാ ഇസ്ലാം മതം സ്വീകരിച്ച് തന്നെ വിവാഹം കഴിച്ചതായും ഹരജിയിൽ പറയുന്നു.


ദൽഹിയിൽ വെച്ചായിരുന്നു വിവാഹം. തങ്ങൾ സംയുക്തമായി നൽകിയ ഹരജിയിൽ ദൽഹി ഹൈകോടതി പോലീസ് സഹായം അനുവദിക്കുകയും ചെയ്തിരുന്നു. വിവാഹ ശേഷം ഹരിയാനയിൽ താമസിച്ചു വരുമ്പോൾ മാതാപിതാക്കൾ നൽകിയ പരാതിയിൽ തളിപ്പറമ്പ് സി.ഐയുടെ നേതൃത്വത്തിൽ യുവതിയെ കസ്റ്റഡിയിലെടുത്തു. മജിസ്ടേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോൾ തന്നോടെപ്പം പോകണമെന്നായിരുന്നു യുവതി പറഞ്ഞത്. സ്വന്തം ഇഷ്ടപ്രകാരം പോകാൻ കോടതി അനുവദിച്ചു. എന്നാൽ, കോടതിക്ക് പുറത്തിറങ്ങിയപ്പോൾ സി.ഐയുടെ സഹായത്തോടെ മാതാപിതാക്കൾ തട്ടിയെടുക്കുകയായിരുന്നു.

തുടർന്ന് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ ഹരജിയെ തുടർന്നാണ് തിരച്ചിൽ വാറണ്ട് പുറപ്പെടുവിച്ചത്. ആരോപണ വിധേയനായ സി. ഐ തന്നെയാണ് തെരച്ചിൽ നടത്തിയത്. കണ്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥൻ റിപ്പോർട്ട് നൽകിയത്.

ഭാര്യയുടെ ഇഷ്ടത്തിന് വിരുദ്ധമായി മാതാപിതാക്കൾ മറ്റ് ചിലരുടെ സഹായത്തോടെ തടവിൽ വെച്ചിരിക്കുകയാണ്. ഭക്ഷണം പോലും നിഷേധിച്ച് പീഢിപ്പിക്കുന്നു. ഇനിയും ഇതിന് അനുവദിച്ചാൽ തനിക്ക് ഭാര്യയെ നഷ്ടപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് അനീസ് ഹരജി നൽകിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.