Latest News

ഖാസിയുടെ കൊലപാതകം; അഷ്‌റഫിനെ കണ്ടെത്താനായില്ല, സുലൈമാന്‍ വൈദ്യരുടെ മൊഴിയെടുത്തു

കാഞ്ഞങ്ങാട്: പ്രമുഖ പണ്ഡിതനും നിരവധി മഹല്ലുകളുടെ ഖാസിയുമായ ചെമ്പിരിക്ക സി.എം അബ്ദുല്ല മൗലവിയുടെ വധിച്ചത് ക്വട്ടേഷന്‍ സംഘമാണെന്ന് വെളിപ്പെടുത്തിയ ഓട്ടോ ഡ്രൈവറായ ആദൂര്‍ പരപ്പ സ്വദേശി അഷറഫിനെ കണ്ടെത്താനുളള അന്വേഷണം ഊര്‍ജിതമാക്കി.[www.malabarflash.com] 

വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കാഞ്ഞങ്ങാട് ഡി വൈ എസ് പി കെ ദാമോദരന്‍, കാസര്‍കോട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി എന്നിവരുടെ നേതൃത്വത്തിലുളള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. 

അഷ്‌റഫിനെ കണ്ടെത്താല്‍ സൈബര്‍ സെല്ലിന്റെ സഹായമടക്കം പ്രത്യേക സംഘം തേടിയിട്ടുണ്ട്.
അതിനിടെ അഷ്‌റഫിന്റെ വെളിപ്പെടുത്തലില്‍ ക്വട്ടേഷന്‍ ഏറെറടുത്ത് നടത്തിയെന്ന് ആരോപിക്കുന്ന നീലേശ്വരം സ്വദേശി സുലൈമാന്‍ വൈദ്യരില്‍ നിന്നും പോലീസ് മൊഴിയെടുത്തു. ബുധനാഴ്ച ഉച്ചയോടെ കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസിലേക്ക് വിളിപ്പിച്ചാണ് സുലൈമാന്‍ വൈദ്യര്‍ മൊഴി രേഖപ്പെടുത്തിയത്. 

ഖാസി സിഎം അബ്ദുല്ല മൗലവിയെ വധിക്കാന്‍ ക്വട്ടേഷന്‍ സംഘത്തിന്റെ ഇടനിലക്കാരനായി സുലൈമാന്‍ വൈദ്യര്‍ പ്രവര്‍ത്തിച്ചു എന്നാണ് അഷ്‌റഫിന്റെ വെളിപ്പെടുത്തല്‍. കൊല നടത്തിയതിന്റെ പേരില്‍ വൈദ്യര്‍ക്ക് 20 ലക്ഷം രൂപ പ്രതിഫലമായി ലഭിക്കുകയും ആ തുകയ്ക്ക് പുതിയ കാറും വീടും സ്ഥലവും വൈദ്യര്‍ വാങ്ങിയതായും അഷ്റഫ് വെളിപ്പെടുത്തിയിരുന്നു. 

ഇതിന്റെ അടിസ്ഥാനത്തിലാണ് കേസിന്റെ അന്വേഷണ ചുമതലയുള്ള കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ ദാമോദരന്‍ വൈദ്യരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് മൊഴിയെടുത്തത്.
സുലൈമാന്‍ വൈദ്യരുടെ രണ്ടാമത്തെ മകളുടെ ഭര്‍ത്താവാണ് അഷ്‌റഫ്. ഈ ബന്ധത്തില്‍ അഷ്‌റഫിന് രണ്ട് ആണ്‍ മക്കളുമുണ്ട്. എന്നാല്‍ ഇവര്‍ തമ്മിലുള്ള ബന്ധം വഷളാവുകയും, അതിനു പ്രതികാരമായി തന്നെ കുടുക്കാനാണ് അഷ്‌റഫ് ഇത്തരത്തില്‍ മൊഴി നല്‍കിയതെന്നാണ് സുലൈമാന്‍ വൈദ്യര്‍ പറയുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.