ഇസ്ലാമാബാദ്: ലഷ്കർ ഇ ത്വയ്ബ തലവൻ ഹാഫിസ് സയീദുമായി പാക്കിസ്ഥാനിലെ പലസ്തീൻ സ്ഥാനപതി വേദിപങ്കിട്ട സംഭവത്തിൽ പലസ്തീനെ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ.[www.malabarflash.com]
റാവൽപിണ്ടിയിൽ ഒരു റാലിയിലാണ് പലസ്തീൻ സ്ഥാനപതി വാലിദ് അബു അലി മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഹാഫീസ് സെയിദുമായി വേദിപങ്കിട്ടത്. വാലിദ് അലിയുടെ നടപടിയിൽ ഇന്ത്യ അസംന്തുഷ്ടി പ്രകടിപ്പിച്ചു.
മതസംഘടനകളുടേയും നാൽപതോളം രാഷ്ട്രീയ പാർട്ടികളുടേയും സഖ്യവും ഇന്ത്യാ വിരുദ്ധ സംഘടനയുമായ ഡിഫ ഇ പാക്കിസ്ഥാൻ കൗൺസിൽ സംഘടിപ്പിച്ച റാലിയിലാണ് വാലിദ് അലി പങ്കെടുത്തത്. ഇസ്രേൽ തലസ്ഥാനം ജറുസലമിലേക്കു മാറ്റിയ നടപടിക്കെതിരായി പാക് പ്രധാനമന്ത്രി ഷാഹിദ് ഖകൻ അബ്ബാസി മുസ്ലിം രാജ്യങ്ങളുടെ ഉച്ചകോടി വിളിച്ചു ചേർക്കണമെന്നാവശ്യപ്പെട്ടായിരുന്നു റാലി.
ഇതു സംബന്ധിച്ച് റിപ്പോർട്ടുകൾ പരിശോധിച്ചുവരികയാണെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാർ പറഞ്ഞു. സംഭവം ഗൗരവമായാണ് ഇന്ത്യ കാണുന്നത്. ഡൽഹിയിലെ പലസ്തീൻ സ്ഥാനപതിയേയും പലസ്തീൻ അധികൃതരേയും വിവരം ധരിപ്പിച്ചതായും രവീഷ് കുമാർ പറഞ്ഞു.
മതസംഘടനകളുടേയും നാൽപതോളം രാഷ്ട്രീയ പാർട്ടികളുടേയും സഖ്യവും ഇന്ത്യാ വിരുദ്ധ സംഘടനയുമായ ഡിഫ ഇ പാക്കിസ്ഥാൻ കൗൺസിൽ സംഘടിപ്പിച്ച റാലിയിലാണ് വാലിദ് അലി പങ്കെടുത്തത്. ഇസ്രേൽ തലസ്ഥാനം ജറുസലമിലേക്കു മാറ്റിയ നടപടിക്കെതിരായി പാക് പ്രധാനമന്ത്രി ഷാഹിദ് ഖകൻ അബ്ബാസി മുസ്ലിം രാജ്യങ്ങളുടെ ഉച്ചകോടി വിളിച്ചു ചേർക്കണമെന്നാവശ്യപ്പെട്ടായിരുന്നു റാലി.
ഇതു സംബന്ധിച്ച് റിപ്പോർട്ടുകൾ പരിശോധിച്ചുവരികയാണെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാർ പറഞ്ഞു. സംഭവം ഗൗരവമായാണ് ഇന്ത്യ കാണുന്നത്. ഡൽഹിയിലെ പലസ്തീൻ സ്ഥാനപതിയേയും പലസ്തീൻ അധികൃതരേയും വിവരം ധരിപ്പിച്ചതായും രവീഷ് കുമാർ പറഞ്ഞു.
No comments:
Post a Comment