മാവേലിക്കര: അവധിക്കു ശേഷം ദുബൈയിലേക്ക് തിങ്കളാഴ്ച മടങ്ങാനിരുന്നയാൾ, സുപ്രധാന രേഖകൾ മോഷണം പോയതിനെത്തുടർന്നു കുഴഞ്ഞുവീണു മരിച്ചു. തഴക്കര വഴുവാടി മേലേടത്തു പുത്തൻവീട്ടിൽ സജി മത്തായി (43) ആണു മരിച്ചത്.[www.malabarflash.com]
വിദേശത്തെ ജോലി അനുമതിപത്രവും ലൈസൻസും അടക്കമുള്ള രേഖകളാണു മോഷണം പോയത്. ഞായറാഴ്ച രാവിലെ പതിനൊന്നോടെയാണു സംഭവം. തഴക്കര എംഎസ് സെമിനാരി സ്കൂൾ പരിസരത്തു സ്കൂട്ടർ നിർത്തിയ ശേഷം പള്ളിയിൽ പോയി മടങ്ങി വന്നപ്പോഴാണു സ്കൂട്ടറിന്റെ ബോക്സ് തുറന്നു കിടക്കുന്നതു സജി കണ്ടത്.
ദുബൈയിലെ ജോലി അനുമതിപത്രം, ഡ്രൈവിങ് ലൈസൻസ്, എടിഎം കാർഡ്, പണം എന്നിവ ഉൾപ്പെടെ നഷ്ടപ്പെട്ടതായി പരിശോധനയിൽ കണ്ടെത്തി. സജി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതിനെത്തുടർന്നു പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഇതിനിടെ സജി കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ പോലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ദുബൈയിൽ അപകടത്തിൽ പരുക്കേറ്റ സുഹൃത്ത് പൈനുംമൂട് സ്വദേശി മനോജിനെ വീട്ടിലെത്തിക്കാനായി നാലു ദിവസം മുൻപാണു സജി നാട്ടിലെത്തിയത്. ദുബൈയിൽ സ്വകാര്യ കമ്പനി ജീവനക്കാരനാണ്. തിങ്കളാഴ്ച രാവിലെ മടങ്ങാനിരിക്കുകയായിരുന്നു.
വിദേശത്തെ ജോലി അനുമതിപത്രവും ലൈസൻസും അടക്കമുള്ള രേഖകളാണു മോഷണം പോയത്. ഞായറാഴ്ച രാവിലെ പതിനൊന്നോടെയാണു സംഭവം. തഴക്കര എംഎസ് സെമിനാരി സ്കൂൾ പരിസരത്തു സ്കൂട്ടർ നിർത്തിയ ശേഷം പള്ളിയിൽ പോയി മടങ്ങി വന്നപ്പോഴാണു സ്കൂട്ടറിന്റെ ബോക്സ് തുറന്നു കിടക്കുന്നതു സജി കണ്ടത്.
ദുബൈയിലെ ജോലി അനുമതിപത്രം, ഡ്രൈവിങ് ലൈസൻസ്, എടിഎം കാർഡ്, പണം എന്നിവ ഉൾപ്പെടെ നഷ്ടപ്പെട്ടതായി പരിശോധനയിൽ കണ്ടെത്തി. സജി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതിനെത്തുടർന്നു പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഇതിനിടെ സജി കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ പോലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ദുബൈയിൽ അപകടത്തിൽ പരുക്കേറ്റ സുഹൃത്ത് പൈനുംമൂട് സ്വദേശി മനോജിനെ വീട്ടിലെത്തിക്കാനായി നാലു ദിവസം മുൻപാണു സജി നാട്ടിലെത്തിയത്. ദുബൈയിൽ സ്വകാര്യ കമ്പനി ജീവനക്കാരനാണ്. തിങ്കളാഴ്ച രാവിലെ മടങ്ങാനിരിക്കുകയായിരുന്നു.
തഴക്കര എംഎസ് സെമിനാരി എച്ച്എസ് റിട്ട. ജീവനക്കാരൻ ടി.ജി.മത്തായിയുടെയും മേരിയുടെയും മകനാണ്. ഭാര്യ: ലിറ്റി. മക്കൾ: ഏഥാൻ എം.സജി, ഇവാൻ എം.സജി.
No comments:
Post a Comment