Latest News

ബാൻഡ്സെറ്റ് കലാകാരന്‍റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം

മാവേലിക്കര: ബാൻഡ്സെറ്റ് കലാകാരൻ കൊല്ലം പള്ളിപ്പുറം അനുഗ്രഹാ നഗറിൽ 181-ാം വീട്ടിൽ ഡെസ്റ്റമനെ (26) കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി തഴക്കര കല്ലിമേൽ വരിക്കോലേത്ത് റോബിൻ ഡേവിഡ് (23), രണ്ടാം പ്രതി അറുന്നൂറ്റിമംഗലം പൂയപ്പള്ളിൽ പുത്തൻവീട്ടിൽ ബിബിൻ വർഗീസ് (സായിപ്പ്-23) എന്നിവരെ ജീവപര്യന്തം കഠിന തടവിനും അഞ്ചുലക്ഷം രൂപവീതം പിഴയ്ക്കും ശിക്ഷിച്ചു.[www.malabarflash.com]

ഡെസ്റ്റമന്‍റെ അമ്മ ഷാർലറ്റിന് പ്രതികൾ അഞ്ചുലക്ഷം രൂപ വീതം നൽകണം. പിഴയൊടുക്കിയില്ലെങ്കിൽ ഒരുവർഷം കൂടി ശിക്ഷ അനുഭവിക്കണമെന്നും കോടത വ്യക്തമാക്കി.

2015 ഏപ്രിൽ 13നു പുലർച്ചെ 1.30 നായിരുന്നു സംഭവം. കൊച്ചാലുമ്മൂട് ജില്ലാ കൃഷിത്തോട്ടത്തിനു സമീപമുള്ള പന്പിൽ നിന്നും ബൈക്കിൽ പെട്രോൾ നിറയ്ക്കുന്നതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഡെസ്റ്റമനും ആറു സുഹൃത്തുക്കളും ശാസ്താംകോട്ടയിലെ പരിപാടിക്കുശേഷം പൊറ്റമേൽ കടവിലുള്ള ദേവാലയത്തിലെ റാസയിൽ തൃശൂർ ടീം നയിക്കുന്ന ബാൻഡ് മേളം കാണാനായി എത്തി.

എന്നാൽ തൃശൂരിൽ നിന്നുള്ള ടീം എത്താഞ്ഞതിനെ തുടർന്ന് രണ്ടു സുഹൃത്തുക്കൾ മടങ്ങിപ്പോയി. ഡെസ്റ്റമിനുൾപ്പടെയുള്ള മറ്റുള്ളവർ കൊല്ലകടവിലെ സുഹൃത്തിന്‍റെ വീട്ടിൽ കയറി ഭക്ഷണം കഴിച്ച ശേഷം രാത്രി 12.45 ന് കൊല്ലത്തേക്കു മടങ്ങി. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ പെട്രോൾ നിറയ്ക്കാൻ ജില്ലാകൃഷിത്തോട്ടത്തിനു സമീപമുള്ള പന്പിൽ കയറി. പിന്നാലെ എത്തിയ കാറിന്‍റെ ഡിക്കി തുറന്ന് കിടക്കുകയാണെന്ന വിവരം കാറിലിരുന്നവരെ അറിയിച്ചതാണ് സംഭവങ്ങളുടെ തുടക്കം.

കാറിലുണ്ടായിരുന്ന ബിബിനും, റോബിനും ഡെസ്റ്റമിനേയും സുഹൃത്തുക്കളെയും അസഭ്യം പറയുകയും ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും ചെയ്തു. തുടർന്ന് ബൈക്കെടുത്തു പോകാൻ ശ്രമിച്ച ഡെസ്റ്റമനേയും സുഹൃത്തുക്കളേയും ജില്ലാകൃഷിത്തോട്ടം ഓഫീനു മുന്നിൽ കാറ് കുറുകെ നിർത്തി പ്രതികൾ തടഞ്ഞു നിർത്തി. ഇവിടെ വച്ച് വീണ്ടും ഇവർ തമ്മിൽ വാക്കേറ്റവും അടിപിടിയും ഉണ്ടായി. ഇതിനിടെ കത്തിയെടുത്ത റോബിൻ ഡെസ്റ്റമനെ അഞ്ചുതവണ കുത്തി. സുഹൃത്തുക്കളെ കത്തികാട്ടി വിരട്ടുകയും ചെയ്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.