ബേക്കല്‍: ആയമ്പാറ ചെക്കിപ്പള്ളത്തെ അറുപതുകാരി സുബൈദ കൊല്ലപ്പെട്ട സംഭവത്തിൽ പിടികിട്ടാനുള്ള രണ്ട് പ്രതികളിൽ ഒരാൾ കൂടി വലയിലായി. കൊലപാതകത്തിന്റെ സൂത്രധാരനെന്നു സംശയിക്കുന്ന അജ്ജാവറ അസീസാണ് അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഇയാളെ വിശദമായി ചോദ്യംചെയ്തു വരികയാണ്. [www.malabarflash.com]
കൊലപാതകം ആസൂത്രണം ചെയ്തതും കൃത്യത്തിനു നേതൃത്വം നൽകിയതും ഇയാളാണെന്നാണു നേരത്തേ പിടിയിലായ പ്രതികളിൽ നിന്ന് അന്വേഷണ സംഘത്തിനു ലഭിച്ച സൂചന. മറ്റൊരു കൊലക്കേസിൽ ഉൾപ്പെടെ പ്രതിയാണ് ഇയാൾ.
കൊലപാതകം ആസൂത്രണം ചെയ്തതും കൃത്യത്തിനു നേതൃത്വം നൽകിയതും ഇയാളാണെന്നാണു നേരത്തേ പിടിയിലായ പ്രതികളിൽ നിന്ന് അന്വേഷണ സംഘത്തിനു ലഭിച്ച സൂചന. മറ്റൊരു കൊലക്കേസിൽ ഉൾപ്പെടെ പ്രതിയാണ് ഇയാൾ.
ഇതിനിടെ കേസിൽ അറസ്റ്റിലായ കോട്ടക്കണിയിലെ കെ.എം.അബ്ദുൽഖാദർ എന്ന ഖാദർ(26), പട്ള കുതിരപ്പാടിയിലെ പി.അബ്ദുൽ അസീസ്എന്ന ബാവ അസീസ്(23) എന്നിവരെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിന് അന്വേഷണോദ്യോഗസ്ഥനായ ബേക്കൽ സിഐ വി.കെ.വിശ്വംഭരൻ ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് (രണ്ട്) കോടതിയിൽ നൽകിയ അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.
കഴിഞ്ഞ ദിവസം ഇരുവരെയും കാഞ്ഞങ്ങാട്ടെ ജില്ലാ ജയിലിൽ തിരിച്ചറിയൽ പരേഡിനു വിധേയമാക്കിയിരുന്നു. ഇരുവരെയും കസ്റ്റഡിയിൽ ലഭിച്ചാൽ സുബൈദ കൊല്ലപ്പെട്ട ആയമ്പാറ ചെക്കിപ്പള്ളത്തെ വീട്ടിലെത്തിച്ചു വിശദമായ തെളിവെടുപ്പു നടത്തും.
കഴിഞ്ഞ ദിവസം ഇരുവരെയും കാഞ്ഞങ്ങാട്ടെ ജില്ലാ ജയിലിൽ തിരിച്ചറിയൽ പരേഡിനു വിധേയമാക്കിയിരുന്നു. ഇരുവരെയും കസ്റ്റഡിയിൽ ലഭിച്ചാൽ സുബൈദ കൊല്ലപ്പെട്ട ആയമ്പാറ ചെക്കിപ്പള്ളത്തെ വീട്ടിലെത്തിച്ചു വിശദമായ തെളിവെടുപ്പു നടത്തും.
ജനുവരി 19നാണു ചെക്കിപ്പള്ളത്തെ വീടിനകത്തു സുബൈദയെ മരിച്ച നിലയിൽ കണ്ടത്. ആഭരണവും പണവും കവരുകയെന്ന ലക്ഷ്യത്തോടെ 17ന് ഉച്ചയ്ക്കാണു കാറിലെത്തിയ നാലംഗ സംഘത്തിലെ രണ്ടുപേർ സുബൈദയെ കൊലപ്പെടുത്തിയത്.
No comments:
Post a Comment