Latest News

ജസീമിന്റെ മരണം; കൊലപാതകം?, മൃതദേഹം കാട്ടികൊടുത്തത് സുഹൃത്തുക്കള്‍, രണ്ട് പേര്‍ കസ്റ്റഡിയില്‍

ഉദുമ: മാങ്ങാട് നിന്നും നാല് ദിവസം മുമ്പ് ദുരൂഹസാഹചര്യത്തില്‍ കാണാതായ മാങ്ങാട് ചോയിച്ചിങ്കല്ലിലെ ജാഫറിന്റെ മകന്‍ മുഹമ്മദ് ജസീമിന്റെ(15)ന്റെ മരണം കൊലപാതകമെന്ന് സൂചന.[www.malabarflash.com]

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സുഹൃത്തുക്കള്‍ പോലീസ് കസ്റ്റഡിയിലാണ്.
ജസീമിന്റെ അഴുകിയ ജഡം തിങ്കളാഴ്ച പുലര്‍ച്ചെ 1 മണിയോടെ കളനാട് ബസ് സ്റ്റോപ്പിന് പിറക് വശത്തുളള റെയില്‍വേ ട്രാക്കിനോടു ചേര്‍ന്ന ഓവുചാലില്‍ കണ്ടെത്തിയത്.

ചട്ടഞ്ചാല്‍ സ്‌കൂളിലെ പത്താം തരം വിദ്യാര്‍ത്ഥിയായ ജസീമിനെ കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമാണ് കാണാതായത്. സ്‌കൂളിലെ സെന്റ് ഓഫ് പരിപാടിക്ക് വസ്ത്രമെടുക്കാനാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ ജാസിറിനെ ദുരൂഹസാഹചര്യത്തില്‍ കാണാതാവുകയായിരുന്നു.
അന്ന് രാത്രി തന്നെ പിതാവ് ബേക്കല്‍ പോലീസില്‍ പരാതി നല്‍കുകയും അന്വേഷണം നടക്കുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.

പോലീസിനോടൊപ്പം നാട്ടുകാരും പൊതു പ്രവര്‍ത്തരും അടങ്ങുന്ന വിവിധ ടീമുകളായി കണ്ണൂര്‍ കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ നാലു ദിവസങ്ങളിലായി ജസീമിനായി അന്വേഷണം നടത്തി വരികയായിരുന്നു.

ജസീമിന്റെ സുഹൃത്തുക്കളെയും ഒപ്പം പഠിക്കുന്ന വിദ്യാര്‍ത്ഥികളെയും പോലീസ് പലതവണ ചോദ്യം ചെയ്തിരുന്നു. അതിനിടയില്‍ വ്യാഴാഴ്ച രാത്രി ജസീമും ഒരു സുഹൃത്തും ഉദുമയിലെ ഒരു കടയിലെത്തി 500 രൂപ ആവശ്യപ്പെട്ട വിവരവും, സ്ഥിരമായി ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍ കൂടാതെ മറെറാരു ഫോണും ജസീം ഉപയോഗിച്ചിരുന്നതായി വിവരം ലഭിച്ചത്.

അതിനിടെ ഒരാഴ്ച മുമ്പ് ജസീമിന്റെ  സുഹൃത്തുക്കള്‍ ചട്ടംഞ്ചാലില്‍ നിന്നും ഒരു കാര്‍ വാടകയ്‌ക്കെടുത്ത വിവരം പുറത്ത് വന്നത്. ഇതിനെ ചുററിപററിയുളള അന്വേഷണത്തിലാണ് ജസീമിന്ന് അപകടം സംഭവിച്ചതായി സൂചന ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാരായ ഒരു സംഘം ജസീമിന്റെ സുഹൃത്തുകളെ ചോദ്യം ചെയ്തതോടെയാണ് മൃതദേഹം റെയില്‍വേ ട്രാക്കിന് സമീപം ഉണ്ടെന്ന വിവരം ലഭിച്ചത്.
കാര്‍ വാടകയ്‌ക്കെടുത്ത ചട്ടഞ്ചാലിലെ യുവാവില്‍ നിന്നും ലഭിച്ച സൂചന വെച്ച് കളനാട്ടെ യുവാവിനെയും ജസീമിന്റെ ബന്ധുവായ മാങ്ങാട്ടെ യുവാവിനെയും നാട്ടുകാര്‍ ചോദ്യം ചെയ്തതോടെ ഇവര്‍ മൃതദേഹം കാട്ടികൊടുക്കുകയായിരുന്നു. ഈ യുവാക്കളെ നാട്ടുകാര്‍ പോലീസിന് കൈമാറുകയായിരുന്നു.
കുന്നിന്‍ താഴെയുളള റെയില്‍ട്രാക്കിന് സമീപമുളള ഓവുചാലിലാണ് മൃതദേഹമുളളത്. കൊലചെയ്ത ശേഷം കുന്നിന്‍ മുകളില്‍ നിന്നും താഴേക്ക് ഇട്ടതാണെന്നാണ് സൂചന.
ഇപ്പോള്‍ കസ്റ്റഡിയിലുളള സുഹൃത്തുക്കള്‍ ഒരു സംശയവും വരുത്താതെ രീതിയിലാണ് കഴിഞ്ഞ നാല് ദിവസവും നാട്ടുകാരോടും പോലീസിനോടും പെരുമാറിയിരുന്നത്. തീവണ്ടി തട്ടി മരിച്ചെന്ന് വരുത്തിതീര്‍ക്കാനുളള ശ്രമമാണ് ഉണ്ടായതെന്ന് കരുതുന്നു.
കഞ്ചാവ് മാഫിയയുമായി ബന്ധപ്പെട്ടാണ് കൊലപാതകം നടന്നതെന്നാണ് സൂചന. കൂടുതല്‍ പേര്‍ സംഘത്തിലുണ്ടായിരുന്നതയാണ് വിവരം. ബേക്കല്‍ സി.ഐ വിശ്വന്‍, എസ്.ഐ വിപിന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

ഫരീദയാണ് ജസീമിന്റെ മാതാവ്, ഫിദ, ഫെമിന എന്നിവര്‍ സഹോദരിമാരാണ്‌

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.