Latest News

കരാറുകാരന്‍റെ മരണം: പോലീസില്‍ പരാതി നല്‍കിയതിന് വധഭീഷണിയെന്ന് ഭാര്യ

കാസര്‍കോട്: പിഡബ്ല്യുഡി കരാറുകാരന്‍ കുണ്ടംകുഴിയിലെ മുജീബ് റഹ്മാന്‍റെ ദുരൂഹ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നും പോലീസില്‍ പരാതി നല്‍കിയതിന്‍റെ പേരില്‍ തങ്ങളെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായും ഭാര്യയും കുടുംബവും പത്രസമ്മേളനത്തില്‍ പറഞ്ഞു.[www.malabarflash.com]
  
റിയല്‍ എസ്‌റ്റേറ്റ് കച്ചവടത്തിന്‍റെ മറവില്‍ ഭര്‍ത്താവിന്‍റെ ലക്ഷക്കണക്കിന് രൂപയും സ്വത്തും തട്ടിയെടുത്ത ശേഷം കോഴിക്കോട്ടെ ലോഡ്ജിലേക്ക് വിളിച്ചു വരുത്തി കൊലപ്പെടുത്തി ആത്മഹത്യയാക്കി മാറ്റിയെന്നുമാണ് ആരോപണം. പണം കൈമാറുമ്പോള്‍ എഗ്രിമെന്‍റ് തയാറാക്കിയിരുന്നു.

വരാപ്പുഴ പെണ്‍വാണിഭ കേസിലെ പ്രതി പാലക്കുന്നിലെ ചിമ്മിണി ഹനീഫയാണ് ഭര്‍ത്താവിനെ ചതിച്ചതെന്നും പണവും സ്വത്തും അപഹരിച്ചതെന്നും ഭാര്യ ബി.എം.ഖൗലത്ത് ബീവി ആരോപിച്ചു. 

ഭര്‍ത്താവുമായി പരിചയമുണ്ടായിരുന്ന ഇയാള്‍ പീഡന കേസിലെ പ്രതിയാണെന്ന് അറിയുന്നത് പിന്നീടാണ്. റിയല്‍ എസ്‌റ്റേറ്റ് കച്ചവടത്തിനായി 200 പവനോളം സ്വര്‍ണവും 41 ലക്ഷത്തോളം രൂപയും ഹനീഫ തട്ടിയെടുത്തുവെന്നാണ് ആരോപണം. ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടും ഹനീഫയുടെ പേരില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയാറാകുന്നില്ല. ഇതേത്തുടര്‍ന്ന് കാസര്‍കോട് ജില്ലാ പോലീസ് മേധാവിക്കും വനിതാ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്.

ഭര്‍ത്താവിന്‍റെ പരിചയക്കാരനായി എത്തിയ ഹനീഫക്ക് കുടുംബവകയായി ലഭിച്ച 14 ഏക്കര്‍ സ്ഥലം വിറ്റുകിട്ടിയ പണം നല്‍കിയിരുന്നു. മൊത്തം 57 ലക്ഷം രൂപ നല്‍കിയെന്ന് യുവതി പറയുന്നു. ആലത്തിന്‍കടവ് തോട്ടത്തിലെ സ്ഥലം വിറ്റ് പാണത്തൂരില്‍ പോയി സ്വാമി എന്നുവിളിക്കുന്ന ആളോട് സ്ഥലം വാങ്ങി ഭാര്യയുടെയും സഹോദരന്‍റെയും പേരില്‍ എഴുതിവപ്പിച്ചു. ഇത് ചോദിക്കാന്‍ ചെന്ന മുജീബ് റഹ്മാനെ തോക്ക് കാണിച്ചു ഭീഷണിപ്പെടുത്തുകയും ഗുണ്ടകളെ വിട്ട് മര്‍ദിക്കുകയും ചെയ്തിരുന്നു.

മാനസികമായി തളര്‍ന്ന ഭര്‍ത്താവ് ചികിത്സ തേടുകയായിരുന്നു. 2017 ഡിസംബര്‍ 25ന് വീട്ടില്‍നിന്ന് പോയ മുജീബിനെ കഴിഞ്ഞ ജനുവരി 13നാണ് കോഴിക്കോട്ട് ഒരു ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. പിന്നീട് പണവും സ്വര്‍ണവും ചോദിച്ച തന്നെ വീട്ടില്‍ കയറി ഹനീഫയും ആളുകളും തോക്ക് ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സഹോദരനും എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയുമായ ബാദുഷയെ പാലക്കുന്നില്‍ വച്ച് തട്ടിക്കൊണ്ടുപോയി കൊല്ലാന്‍ ശ്രമിച്ചതായും തന്‍റെ കുടുംബാംഗങ്ങളുടെ ജീവന്‍ അപകടത്തിലാണെന്നും ഖൗലത്ത് പറയുന്നു. 

അധികൃതര്‍ ഇക്കാര്യത്തില്‍ നടപടി എടുക്കുന്നില്ലെങ്കില്‍ കുട്ടികളുമായി കളക്ടറേറ്റിന് മുന്നില്‍ നിരാഹാരം കിടക്കുമെന്നും അവര്‍ പറഞ്ഞു. സഹോദരന്‍ ബാദുഷ, മകള്‍ സിയാ ഫാത്തിമ എന്നിവരും ഒപ്പമുണ്ടായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.