തിരുവനന്തപുരം: അന്തിമവോട്ടർപട്ടികയിൽ പേരുണ്ടോ എന്ന് ഉറപ്പാക്കാനും ഇല്ലെങ്കിൽ പേര് ചേർക്കാനും അവസരമൊരുക്കി തെരഞ്ഞെടുപ്പു കമ്മീഷൻ സ്പെഷൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.[www.malabarflash.com]
എല്ലാ ജില്ലകളിലും പോളിംഗ് ലൊക്കേഷനുകളിൽ മാർച്ച് രണ്ടിനും മൂന്നിനും ക്യാമ്പുകൾ നടത്താൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ നിർദേശം നൽകി.
കേരളമുടനീളമുള്ള 12,960 പോളിംഗ് ലൊക്കേഷനുകളിലെ 24,970 ബൂത്തുകളിൽ അതത് ബൂത്ത് ലെവൽ ഓഫീസർമാർ വഴി അന്തിമ വോട്ടർ പട്ടിക ഈ ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് പരിശോധിക്കാം. പട്ടികയിൽ പേരില്ലെങ്കിൽ പോളിംഗ് ലൊക്കേഷനുകളിൽതന്നെ ഓൺലൈനായി പേര് ചേർക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതിനായി പോളിംഗ് സ്റ്റേഷനുകളിൽ കംപ്യൂട്ടർ സംവിധാനം ഒരുക്കാൻ ജില്ലാതലങ്ങളിൽ നിർദേശം നൽകിയിട്ടുണ്ട്.
കേരളമുടനീളമുള്ള 12,960 പോളിംഗ് ലൊക്കേഷനുകളിലെ 24,970 ബൂത്തുകളിൽ അതത് ബൂത്ത് ലെവൽ ഓഫീസർമാർ വഴി അന്തിമ വോട്ടർ പട്ടിക ഈ ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് പരിശോധിക്കാം. പട്ടികയിൽ പേരില്ലെങ്കിൽ പോളിംഗ് ലൊക്കേഷനുകളിൽതന്നെ ഓൺലൈനായി പേര് ചേർക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതിനായി പോളിംഗ് സ്റ്റേഷനുകളിൽ കംപ്യൂട്ടർ സംവിധാനം ഒരുക്കാൻ ജില്ലാതലങ്ങളിൽ നിർദേശം നൽകിയിട്ടുണ്ട്.
No comments:
Post a Comment