ഗോലാഘട്ട്: ആസാമിൽ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 102 ആയി. 350 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെ പോലീസ് അറസ്റ്റു ചെയ്തു.[www.malabarflash.com]
ആസാമിലെ ഗോലാഘട്ട്, ജോർഹട്ട് ജില്ലകളിലാണ് ആളുകൾ മരിച്ചത്. ഗോലാഘട്ടിൽ 59 പേരും ജോർഹട്ടിൽ 43 പേരുമാണ് മരിച്ചത്. മരിച്ചവരിൽ നിരവധി സ്ത്രീകളും ഉൾപ്പെടുന്നു. ഗോലാഘട്ടിലെ തേയിലത്തോട്ടത്തിലെ തൊഴിലാളികളാണു മരിച്ചവരിൽ ഭൂരിഭാഗവും.
വ്യാഴാഴ്ച രാത്രി മുതൽ വ്യാജമദ്യം കഴിച്ച് ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിൽ കഴിയുന്ന പലരുടെയും നില ഗുരുതരമാണെന്നും മരണസംഖ്യ ഉയരാനിടയുണ്ടെന്നും പോലീസ് അറിയിച്ചു. അറസ്റ്റിലായവർ സംസ്ഥാന വ്യാപകമായി 15,000 ലിറ്റർ മദ്യം വിതരണം ചെയ്തുവെന്നും പോലീസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് എക്സൈസ് ഉദ്യോഗസ്ഥരെയും സസ്പെൻഡു ചെയ്തു. വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ കുടുംബത്തിന് സർക്കാർ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ചികിത്സയിൽ കഴിയുന്നവർക്ക് 50,000 രൂപയും നൽകും. സംഭവത്തെ കുറിച്ച് അന്വേഷിക്കാനും സർക്കാർ ഉത്തരവിട്ടു.
ആസാമിലെ ഗോലാഘട്ട്, ജോർഹട്ട് ജില്ലകളിലാണ് ആളുകൾ മരിച്ചത്. ഗോലാഘട്ടിൽ 59 പേരും ജോർഹട്ടിൽ 43 പേരുമാണ് മരിച്ചത്. മരിച്ചവരിൽ നിരവധി സ്ത്രീകളും ഉൾപ്പെടുന്നു. ഗോലാഘട്ടിലെ തേയിലത്തോട്ടത്തിലെ തൊഴിലാളികളാണു മരിച്ചവരിൽ ഭൂരിഭാഗവും.
വ്യാഴാഴ്ച രാത്രി മുതൽ വ്യാജമദ്യം കഴിച്ച് ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിൽ കഴിയുന്ന പലരുടെയും നില ഗുരുതരമാണെന്നും മരണസംഖ്യ ഉയരാനിടയുണ്ടെന്നും പോലീസ് അറിയിച്ചു. അറസ്റ്റിലായവർ സംസ്ഥാന വ്യാപകമായി 15,000 ലിറ്റർ മദ്യം വിതരണം ചെയ്തുവെന്നും പോലീസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് എക്സൈസ് ഉദ്യോഗസ്ഥരെയും സസ്പെൻഡു ചെയ്തു. വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ കുടുംബത്തിന് സർക്കാർ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ചികിത്സയിൽ കഴിയുന്നവർക്ക് 50,000 രൂപയും നൽകും. സംഭവത്തെ കുറിച്ച് അന്വേഷിക്കാനും സർക്കാർ ഉത്തരവിട്ടു.
No comments:
Post a Comment