കൊച്ചി: ദേവലോകം ഇരട്ടക്കൊലക്കേസിലെ പ്രതി ബംഗളൂരു ഷിമോഗ സാഗർ സ്വദേശി ഇമാം ഹുസൈന്റെ (57) ഇരട്ട ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി റദ്ദാക്കി. ഇയാളെ വെറുതേ വിടുന്നതിനും കോടതി നിർദേശം നൽകി.[www.malabarflash.com]
1993 ഒക്ടോബർ ഒന്പതിനു കാസറകോട് പെർള ദേവലോകത്ത് ശ്രീകൃഷ്ണ ഭട്ട് (45), ഭാര്യ ശ്രീമതി ഭട്ട് (35) എന്നിവരെ കൊലപ്പെടുത്തിയെന്നാണു പ്രോസിക്യൂഷൻ കേസ്. കാസറകോട് അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.
പറന്പിൽ ഒളിഞ്ഞു കിടക്കുന്ന നിധിയെടുത്തു നൽകാൻ പൂജ നടത്താനെത്തി പ്രതി ഇമാം ഭട്ടിനെയും ഭാര്യയെയും കൊന്നു സ്വർണവും പണവും തട്ടിയെടുത്തെന്നാണു കേസ്. ദന്പതികൾക്കു പ്രസാദമായി കുടിക്കാൻ നൽകിയ വെള്ളത്തിൽ ഹുസൈൻ ഉറക്കഗുളിക ചേർത്തിരുന്നു. പിന്നീട് തെങ്ങിൻതൈ നടാനായി പറന്പിലൊരുക്കിയ കുഴിയിൽ ഇറങ്ങിയിരുന്നു പ്രാർഥിക്കാൻ ഇയാൾ ഭട്ടിനോട് ആവശ്യപ്പെട്ടു.
അവിടെവച്ചു ഭട്ടിനെ മണ്വെട്ടികൊണ്ട് അടിച്ചു വീഴ്ത്തി കൊന്നെന്നും അബോധാവസ്ഥയിൽ വീട്ടിൽ കിടന്ന ഭാര്യയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയശേഷം പണവും സ്വർണവും കവർന്നെന്നുമാണു ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നത്. സ്കൂൾ വിദ്യാർഥികളായ മൂന്നു മക്കളും സംഭവം നടക്കുന്പോൾ വീട്ടിലെ മറ്റൊരു മുറിയിൽ ഉറങ്ങുകയായിരുന്നു.
പ്രതി പൂജക്കായി ഭട്ടിന്റെ വീട്ടിൽ മുന്പു വന്നിട്ടുണ്ടെന്ന സാക്ഷിമൊഴികളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിലാണു കീഴ്ക്കോടതി ശിക്ഷ വിധിച്ചത്. പ്രതിയുടെ അപ്പീൽ പരിഗണിച്ച ഹൈക്കോടതി കവർച്ച ചെയ്ത സ്വർണവും പണവും കണ്ടെത്താനോ, കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുക്കാനോ അന്വേഷണ സംഘത്തിനു കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടി.
സംഭവദിവസം പ്രതിയുടെ സാന്നിധ്യം പ്രദേശത്തുണ്ടായിരുന്നതിനു തെളിവുണ്ട്. എന്നാൽ ഇയാളാണു കൊല നടത്തിയതെന്നു സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നും ഭട്ടിന്റെ വീട്ടിൽ മുന്പു വന്നിട്ടുണ്ടെന്ന സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിൽ മാത്രം ഇയാൾ പ്രതിയാണെന്നു പറയാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
1993 ഒക്ടോബർ ഒന്പതിനു കാസറകോട് പെർള ദേവലോകത്ത് ശ്രീകൃഷ്ണ ഭട്ട് (45), ഭാര്യ ശ്രീമതി ഭട്ട് (35) എന്നിവരെ കൊലപ്പെടുത്തിയെന്നാണു പ്രോസിക്യൂഷൻ കേസ്. കാസറകോട് അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.
പറന്പിൽ ഒളിഞ്ഞു കിടക്കുന്ന നിധിയെടുത്തു നൽകാൻ പൂജ നടത്താനെത്തി പ്രതി ഇമാം ഭട്ടിനെയും ഭാര്യയെയും കൊന്നു സ്വർണവും പണവും തട്ടിയെടുത്തെന്നാണു കേസ്. ദന്പതികൾക്കു പ്രസാദമായി കുടിക്കാൻ നൽകിയ വെള്ളത്തിൽ ഹുസൈൻ ഉറക്കഗുളിക ചേർത്തിരുന്നു. പിന്നീട് തെങ്ങിൻതൈ നടാനായി പറന്പിലൊരുക്കിയ കുഴിയിൽ ഇറങ്ങിയിരുന്നു പ്രാർഥിക്കാൻ ഇയാൾ ഭട്ടിനോട് ആവശ്യപ്പെട്ടു.
അവിടെവച്ചു ഭട്ടിനെ മണ്വെട്ടികൊണ്ട് അടിച്ചു വീഴ്ത്തി കൊന്നെന്നും അബോധാവസ്ഥയിൽ വീട്ടിൽ കിടന്ന ഭാര്യയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയശേഷം പണവും സ്വർണവും കവർന്നെന്നുമാണു ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നത്. സ്കൂൾ വിദ്യാർഥികളായ മൂന്നു മക്കളും സംഭവം നടക്കുന്പോൾ വീട്ടിലെ മറ്റൊരു മുറിയിൽ ഉറങ്ങുകയായിരുന്നു.
പ്രതി പൂജക്കായി ഭട്ടിന്റെ വീട്ടിൽ മുന്പു വന്നിട്ടുണ്ടെന്ന സാക്ഷിമൊഴികളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിലാണു കീഴ്ക്കോടതി ശിക്ഷ വിധിച്ചത്. പ്രതിയുടെ അപ്പീൽ പരിഗണിച്ച ഹൈക്കോടതി കവർച്ച ചെയ്ത സ്വർണവും പണവും കണ്ടെത്താനോ, കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുക്കാനോ അന്വേഷണ സംഘത്തിനു കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടി.
സംഭവദിവസം പ്രതിയുടെ സാന്നിധ്യം പ്രദേശത്തുണ്ടായിരുന്നതിനു തെളിവുണ്ട്. എന്നാൽ ഇയാളാണു കൊല നടത്തിയതെന്നു സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നും ഭട്ടിന്റെ വീട്ടിൽ മുന്പു വന്നിട്ടുണ്ടെന്ന സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിൽ മാത്രം ഇയാൾ പ്രതിയാണെന്നു പറയാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
No comments:
Post a Comment