കണ്ണൂർ: കണ്ണൂർ കോർപറേഷൻ മേയറായി യുഡിഎഫിലെ സുമ ബാലകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടു. ബുധനാഴ്ച രാവിലെ 11ഓടെ കോർപറേഷൻ ഹാളിൽ ജില്ലാ കളക്ടർ ടി.വി.സുഭാഷ് വരണാധികാരിയായി നടന്ന തെരഞ്ഞെടുപ്പിൽ 55 അംഗ കൗൺസിലർമാരിൽ സുമ ബാലകൃഷ്ണന് 28 വോട്ട് ലഭിച്ചു. എൽഡിഎഫ് സ്ഥാനാർഥിയും മുൻ മേയറുമായിരുന്ന ഇ.പി. ലതയ്ക്ക് 26 വോട്ടാണു ലഭിച്ചത്. എൽഡിഎഫിന്റെ ഒരു വോട്ട് അസാധുവാകുകയും ചെയ്തു.[www.malabarflash.com]
കെപിസിസി ജനറൽ സെക്രട്ടറിയാണ് സുമ ബാലകൃഷ്ണൻ. എഐസിസി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. കിഴുന്ന വാർഡിൽനിന്നാണ് കോർപറേഷൻ അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗമായും ചേലോറ ഗ്രാമപഞ്ചായത്ത് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. നേരത്തെ കോഴിക്കോട് ജില്ലയുടെ ചുമതല വഹിച്ചിരുന്ന സുമ ബാലകൃഷ്ണൻ നിലവിൽ വയനാട് ജില്ലയിലെ ചുമതല വഹിച്ചുവരികയാണ്.
കോട്ടയം പുതുപ്പള്ളി സ്വദേശിയാണ്. സൗദിയിലെ അഡ്നോക്ക് കന്പനിയുടെ മുംബൈയിലെ ജനറൽ മാനേജരായിരുന്ന കാപ്പാട്ടെ പരേതനായ ബാലകൃഷ്ണൻ നന്പ്യാരാണ് ഭർത്താവ്. ഏകമകൻ കൗശിൽ ബംഗളൂരുവിൽ ജോലിചെയ്തുവരുന്നു.
മുംബൈയിൽ ജോലിചെയ്യുകയായിരുന്ന സമയത്ത് കോൺഗ്രസിന്റെ മഹിളാസംഘടനയിലൂടെയാണ് രാഷ്ട്രീയപ്രവർത്തനത്തിലേക്കു കടന്നുവന്നത്.
ഓഗസ്റ്റ് 17ന് യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയ വോട്ടെടുപ്പിലാണ് എൽഡിഎഫിലെ ഇ.പി. ലത മേയർസ്ഥാനത്തുനിന്നു പുറത്തായത്. ഡപ്യൂട്ടി മേയർ പി.കെ. രാഗേഷ് യുഡിഎഫ് പക്ഷത്തേക്കു മാറി വോട്ട്ചെയ്ത സാഹചര്യത്തിൽ 26 നെതിരേ 28 വോട്ടിനാണ് അവിശ്വാസം വിജയിച്ചത്. തുടർന്ന് ഡപ്യൂട്ടി മേയർ പി.കെ. രാഗേഷിനെതിരേ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 28 യുഡിഎഫ് കൗൺസിലർമാരും യോഗം ബഹിഷ്കരിച്ചപ്പോൾ എൽഡിഎഫിനു ലഭിച്ചത് 26 വോട്ടായിരുന്നു.
രാഗേഷിന്റെ പിന്തുണയോടെ മേയറായി തെരഞ്ഞെടുക്കപ്പെട്ട ഇ.പി. ലതയുടെ നേതൃത്വത്തിലുള്ള എൽഡിഎഫ് ഭരണസമിതി മൂന്നു വർഷവും പത്തു മാസവുമാണ് കോർപറേഷൻ ഭരണം കൈയാളിയത്.
കെപിസിസി ജനറൽ സെക്രട്ടറിയാണ് സുമ ബാലകൃഷ്ണൻ. എഐസിസി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. കിഴുന്ന വാർഡിൽനിന്നാണ് കോർപറേഷൻ അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗമായും ചേലോറ ഗ്രാമപഞ്ചായത്ത് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. നേരത്തെ കോഴിക്കോട് ജില്ലയുടെ ചുമതല വഹിച്ചിരുന്ന സുമ ബാലകൃഷ്ണൻ നിലവിൽ വയനാട് ജില്ലയിലെ ചുമതല വഹിച്ചുവരികയാണ്.
കോട്ടയം പുതുപ്പള്ളി സ്വദേശിയാണ്. സൗദിയിലെ അഡ്നോക്ക് കന്പനിയുടെ മുംബൈയിലെ ജനറൽ മാനേജരായിരുന്ന കാപ്പാട്ടെ പരേതനായ ബാലകൃഷ്ണൻ നന്പ്യാരാണ് ഭർത്താവ്. ഏകമകൻ കൗശിൽ ബംഗളൂരുവിൽ ജോലിചെയ്തുവരുന്നു.
മുംബൈയിൽ ജോലിചെയ്യുകയായിരുന്ന സമയത്ത് കോൺഗ്രസിന്റെ മഹിളാസംഘടനയിലൂടെയാണ് രാഷ്ട്രീയപ്രവർത്തനത്തിലേക്കു കടന്നുവന്നത്.
ഓഗസ്റ്റ് 17ന് യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയ വോട്ടെടുപ്പിലാണ് എൽഡിഎഫിലെ ഇ.പി. ലത മേയർസ്ഥാനത്തുനിന്നു പുറത്തായത്. ഡപ്യൂട്ടി മേയർ പി.കെ. രാഗേഷ് യുഡിഎഫ് പക്ഷത്തേക്കു മാറി വോട്ട്ചെയ്ത സാഹചര്യത്തിൽ 26 നെതിരേ 28 വോട്ടിനാണ് അവിശ്വാസം വിജയിച്ചത്. തുടർന്ന് ഡപ്യൂട്ടി മേയർ പി.കെ. രാഗേഷിനെതിരേ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 28 യുഡിഎഫ് കൗൺസിലർമാരും യോഗം ബഹിഷ്കരിച്ചപ്പോൾ എൽഡിഎഫിനു ലഭിച്ചത് 26 വോട്ടായിരുന്നു.
രാഗേഷിന്റെ പിന്തുണയോടെ മേയറായി തെരഞ്ഞെടുക്കപ്പെട്ട ഇ.പി. ലതയുടെ നേതൃത്വത്തിലുള്ള എൽഡിഎഫ് ഭരണസമിതി മൂന്നു വർഷവും പത്തു മാസവുമാണ് കോർപറേഷൻ ഭരണം കൈയാളിയത്.
No comments:
Post a Comment