Latest News

മഞ്ചേശ്വരത്തേത് കള്ളവോട്ട് ശ്രമം തന്നെ -ടിക്കാറാം മീണ

തിരുവനന്തപുരം: മഞ്ചേശ്വരത്ത് നടന്നത് കള്ളവോട്ടിനുള്ള ശ്രമംതന്നെയാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ. വോർക്കാടി പഞ്ചായത്തിലെ 42ാം ബൂത്തിലാണ് സംഭവം നടന്നത്.[www.malabarflash.com] 

നഫീസ എന്ന പേരിലെ മറ്റൊരാളുടെ വോട്ട് ചെയ്യാനാണ് പാത്തൂർ സ്വദേശി നഫീസ ശ്രമിച്ചത്. ഇവർക്ക് ഈ  ബൂത്തിലായിരുന്നില്ല വോട്ട്. നഫീസക്കെതിരെ ഐ .പി.സി 171 എഫ്, ഡി വകുപ്പുകൾ പ്രകാരം നടപടി സ്വീകരിക്കും. മഞ്ചേശ്വരം പോലീസ് കേസെടുത്തിട്ടുണ്ട്. നഫീസ മുസ്ലിം ലീഗ് പ്രവർത്തകയാണെന്ന് ചോദ്യങ്ങൾക്ക് മറുപടിയായി മീണ വ്യക്തമാക്കി.

സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 69.93 ശതമാനം പോളിങ് നടന്നതായി ടിക്കാറാം മീണ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അന്തിമകണക്കുപ്രകാരം മഞ്ചേശ്വരം -75.78, എറണാകുളം -57.90, അരൂർ -80.47, കോന്നി -70.07, വട്ടിയൂർക്കാവ് -62.66 എന്നിങ്ങനെയാണ് പോളിങ് ശതമാനം.

വോട്ടെണ്ണാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. രാവിലെ എട്ടിന് എണ്ണൽ ആരംഭിക്കും. ആദ്യം തപാൽബാലറ്റും തുടർന്ന് ഇ.വി.എമ്മുകളും എണ്ണും.

മഞ്ചേശ്വരത്ത് പൈവളികേ നഗർ ഗവ. എച്ച്.എസ്, എറണാകുളത്ത് മഹാരാജാസ് കോളജ്, അരൂരിൽ പള്ളിപ്പുറം എൻ.എസ്.എസ് കോളജ്, കോന്നിയിൽ എലിയറയ്ക്കൽ അമൃത വി.എച്ച്.എസ്.എസ്, വട്ടിയൂർക്കാവിൽ പട്ടം സന്റ് മേരീസ് എച്ച്.എസ്.എസ് എന്നിവിടങ്ങളിലാണ് വോട്ടെണ്ണൽ.

രാവിലെ 11ഓടെ ഫലസൂചന ലഭിക്കും. ഔദ്യോഗികപ്രഖ്യാപനം ഉച്ചക്ക് മൂന്നോടെയും. വോട്ടെണ്ണൽകേന്ദ്രം പൂർണമായി സി.സി.ടി.വി നിരീക്ഷണത്തിലായിരിക്കും. ഓരോ മണ്ഡലത്തിലെയും അഞ്ച് വിവിപാറ്റ് ബാലറ്റുകളാണ് എണ്ണുക. ഇതും കാമറയിൽ പകർത്തും. വിവിപാറ്റ് കൗണ്ടിങ് ബൂത്തിൽ സി.സി.ടി.വിയും ഏർപ്പെടുത്തും.

ഉപതെരഞ്ഞെടുപ്പിൽ മഴമൂലം പോളിങ്ങിന് പ്രയാസമുണ്ടായ ബൂത്തുകളിൽ റീപോളിങ് ഉണ്ടാകില്ല. റീ പോൾ ആവശ്യപ്പെട്ടുള്ള കത്തുകളൊന്നും തനിക്ക് ലഭിച്ചില്ല.  മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറല്ല ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. ഏതെങ്കിലും ബൂത്തിൽ പോളിങ്ങിന് സമയം നീട്ടിനൽകണമെങ്കിൽ ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകേണ്ടത് പ്രിസൈഡിങ് ഓഫിസറാണ്. 

ഒരു വോട്ട് പോലും ചെയ്യാനാകാത്ത സാഹചര്യം, വോട്ടുയന്ത്രങ്ങൾ തട്ടിക്കൊണ്ടുപോകൽ, മറ്റ് സാങ്കേതികതകരാറുകൾ എന്നിവയുണ്ടാകുമ്പോ ഴാണ് മാറ്റിവെക്കലോ സമയം നീട്ടലോ ആവശ്യപ്പെട്ട് പ്രിസൈഡിങ് ഓഫിസർമാർ റിപ്പോർട്ട് സമർപ്പിക്കുക. അഞ്ച് മണ്ഡലങ്ങളിൽനിന്നും ഇത്തരം റിപ്പോർട്ടില്ല.

പോളിങ് മാറ്റിവെക്കലിന് നീണ്ട നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് വോട്ടെടുപ്പ് സമയം പ്രഖ്യാപിക്കുന്നത്. സമയപരിധിയിൽ ഭേദഗതി വരുത്താൻ ഗസറ്റ് വിജ്ഞാപനമിറക്കണം. തെരഞ്ഞെടുപ്പ് കമീഷനാണ് ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കേണ്ടത്. അതേസമയം ആറ് മണിവരെ പോളിങ് സ്റ്റേഷനിലെത്തുന്നവർക്കെല്ലാം ടോക്കൺ നൽകി വോട്ടുരേഖപ്പെടുത്താൻ സാഹചര്യവുമൊരുക്കിയിരുന്നു.
കൂടുതൽ യന്ത്രങ്ങൾ പണിമുടക്കിയത് മഞ്ചേശ്വരത്ത്, റിപ്പോർട്ട് തേടി
അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനായി 896 വോട്ടുയന്ത്രങ്ങളാണ് ഉപയോഗിച്ചത്. കൂടുതൽ വോട്ടുയന്ത്രങ്ങൾക്ക് കേടുപാടുണ്ടായത് മഞ്ചേശ്വരത്താണ് -24. എറണാകുളത്ത് അഞ്ചും അരൂരിൽ ഏഴും കോന്നിയിൽ 11 ഉം വട്ടിയൂർക്കാവിൽ നാലും വോട്ടുയന്ത്രങ്ങൾ തകരാറിലായി.

മഞ്ചേശ്വരത്ത് ഇത്രയധികം തകരാറുണ്ടായ സാഹചര്യം പരിശോധിക്കാനും റിപ്പോർട്ട് സമർപ്പിക്കാനും ഉേദ്യാഗസ്ഥർക്ക് നിർദേശം നൽകി. 12 കൺട്രോൾ യൂനിറ്റുകൾക്കും തകരാറുണ്ടായി. 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.