മുംബൈ: മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ രൂപീകരിക്കാനിരിക്കുന്ന മന്ത്രിസഭയിലെ മറ്റു പദവികൾ സംബന്ധിച്ച് മഹാ വികാസ് അഘാടിയുടെ ചർച്ച പൂർത്തിയായി. ഉപമുഖ്യമന്ത്രി സ്ഥാനം എൻസിപിക്കും സ്പീക്കർ പദവി കോൺഗ്രസിനും നൽകാനാണ് ധാരണ. ആറു മണിക്കൂറിലേറെ നീണ്ട ത്രികക്ഷികളുടെ സംയുക്ത യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്.[www.malabarflash.com]
ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവും എൻസിപിക്കാണെന്ന് എൻസിപി നേതാവ് പ്രഫുൽ പട്ടേൽ അറിയിച്ചു. ഉദ്ധവ് താക്കറെയ്ക്കൊപ്പം മൂന്നു പാർട്ടിയിലേയും ഒന്നോ രണ്ടോ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യും. ആരൊക്കെ എന്നത് തത്കാലം രഹസ്യമെന്ന് പ്രഫുൽ പട്ടേൽ പറഞ്ഞു. മന്ത്രിസഭാ വിപുലീകരണം ഡിസംബർ മൂന്നിനു ശേഷം നടത്തും.
എൻസിപി നിയമസഭാകക്ഷി നേതാവ് ജയന്ത് പാട്ടീൽ ഉപമുഖ്യമന്ത്രിയും കോൺഗ്രസിന്റെ പൃഥിരാജ് ചവാൻ സ്പീക്കറും ആയേക്കുമെന്നാണ് സൂചന. എന്നാൽ ഇക്കാര്യം ഔദ്യോഗിക സ്ഥിരീകരണമില്ല. മന്ത്രിസഭയില്‍ ശിവസേനയ്ക്കും എന്‍സിപിക്കും 15 വീതവും കോണ്‍ഗ്രസിന് 13 മന്ത്രിമാരും ഉണ്ടാകുമെന്നാണ് ധാരണ.
വ്യാഴാഴ്ച വൈകുന്നേരം 6.40ന് മുംബൈയിലെ ശിവാജി പാർക്കിലാണു സത്യപ്രതിജ്ഞ നടക്കുക. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആദിത്യ താക്കറെ ഡല്‍ഹിയിലെത്തി ക്ഷണിച്ചിട്ടുണ്ട്. മധ്യപ്രദേശ് മുഖ്യമന്ത്രി കമൽ നാഥ് അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവും എൻസിപിക്കാണെന്ന് എൻസിപി നേതാവ് പ്രഫുൽ പട്ടേൽ അറിയിച്ചു. ഉദ്ധവ് താക്കറെയ്ക്കൊപ്പം മൂന്നു പാർട്ടിയിലേയും ഒന്നോ രണ്ടോ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യും. ആരൊക്കെ എന്നത് തത്കാലം രഹസ്യമെന്ന് പ്രഫുൽ പട്ടേൽ പറഞ്ഞു. മന്ത്രിസഭാ വിപുലീകരണം ഡിസംബർ മൂന്നിനു ശേഷം നടത്തും.
എൻസിപി നിയമസഭാകക്ഷി നേതാവ് ജയന്ത് പാട്ടീൽ ഉപമുഖ്യമന്ത്രിയും കോൺഗ്രസിന്റെ പൃഥിരാജ് ചവാൻ സ്പീക്കറും ആയേക്കുമെന്നാണ് സൂചന. എന്നാൽ ഇക്കാര്യം ഔദ്യോഗിക സ്ഥിരീകരണമില്ല. മന്ത്രിസഭയില്‍ ശിവസേനയ്ക്കും എന്‍സിപിക്കും 15 വീതവും കോണ്‍ഗ്രസിന് 13 മന്ത്രിമാരും ഉണ്ടാകുമെന്നാണ് ധാരണ.
വ്യാഴാഴ്ച വൈകുന്നേരം 6.40ന് മുംബൈയിലെ ശിവാജി പാർക്കിലാണു സത്യപ്രതിജ്ഞ നടക്കുക. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആദിത്യ താക്കറെ ഡല്‍ഹിയിലെത്തി ക്ഷണിച്ചിട്ടുണ്ട്. മധ്യപ്രദേശ് മുഖ്യമന്ത്രി കമൽ നാഥ് അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
No comments:
Post a Comment