മഞ്ചാടിക്കുരുവിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കിട്ടിയത് 2012ല്‍ -അഞ്ജലി മേനോന്
കൊച്ചി: 'മഞ്ചാടിക്കുരു' എന്ന ചലച്ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് ലഭിച്ചത് 2012 ല്‍ മാത്രമാണെന്ന് ചിത്രത്തിന്റെ സംവിധായികയും തിരക്കഥാകൃത്തും നിര്‍മാതാവുമായ അഞ്ജലി മേനോന്. 2007 ല്‍ സെന്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് നേടിയ ചിത്രം 2012 ല്‍ വീണ്ടും സര്‍ട്ടിഫിക്കറ്റ് തെറ്റായ മാര്‍ഗത്തിലൂടെ സംഘടിപ്പിച്ച് സംസ്ഥാന അവാര്‍ഡ് നേടിയെന്ന കേരള ഫിലിം ചേംബര്‍ ഓഫ് കോമേഴ്സിന്റെ ആരോപണത്തിന് പത്രസമ്മേളനത്തിലൂടെ പ്രതികരിക്കുകയായിരുന്നു അവര്‍.
2007 ല്‍ ചിത്രം സെന്‍സര്‍ ചെയ്യുന്നതിനുള്ള അപേക്ഷ നല്കിയിട്ടുണ്ടായിരുന്നു. സെന്‍സര്‍ബോര്‍ഡ് എക്സാമിനേഷന് കമ്മിറ്റി ചിത്രം കാണുകയും ചെയ്തു. എന്നാല്‍ സമര്‍പ്പിച്ചത് ഫൈനല്‍ പ്രിന്റല്ലാതിരുന്നതിനാല് ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല. മറ്റു സംസ്ഥാനങ്ങളില്‍ ഫൈനല്‍ പ്രിന്റ് നല്‍കാതെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാറുണ്ടെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ കേരളത്തില്‍ അത്തരമൊരു കീഴ്വഴക്കമില്ലെന്നാണ് റീജിയണല്‍ സെന്‍സറിംഗ് ഓഫീസര്‍ പ്രതികരിച്ചത്. സര്‍ട്ടിഫിക്കറ്റ് ലഭിക്കാതിരുന്നിട്ടും ആ വര്‍ഷം സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രങ്ങളുടെ പട്ടികയില്‍ മഞ്ചാടിക്കുരു കയറിക്കൂടിയത് എങ്ങനെയാണെന്ന് തനിക്കറിയില്ല. സെന്‍സര്‍ബോര്‍ഡാണ് മറുപടി നല്‍കേണ്ടത്. ഇതുസംബന്ധിച്ച് വിശദീകരണം തേടുമെന്നും അവര്‍ പറഞ്ഞു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ദുബൈ: തണുപ്പകറ്റാന്‍ തീയിട്ട് മുറിയില്‍ കിടന്നുറങ്ങിയ രണ്ട് ഏഷ്യക്കാരായ ആയമാര്‍ ശ്വാസം മുട്ടി മരിച്ചു. ബര് ദുബൈയിലെ ഒരു വില്ലയിലാണ് സംഭവ...
-
ചണ്ഡീഗഡ്: വിവാഹം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഭർത്താവിന്റെ പണം അടിച്ചുമാറ്റി ഭാര്യ മുങ്ങി. ഹരിയാനയിലെ ജിന...
-
കാക്കനാട്: 369 മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയുടെ ഇഷ്ട നമ്പറാണ്. പുതിയ വാഹനം വാങ്ങുമ്പോള്‍ അദ്ദേഹം എത്ര പണം കൊടുത്തും ഈ നമ്പര...
-
പയ്യന്നൂര്‍: മക്കളെ ഭര്‍തൃ മാതാവിനൊപ്പം ഉറക്കി കിടത്തി 25 കാരനായ കാമുകനൊപ്പം കാറില്‍ ചുറ്റിക്കറങ്ങിയ 33 കാരിയെ പോലീസ് പിടികൂടി. പാണപ്പുഴ...
-
ബദിയടുക്ക: കാമുകനെ തേടി ബദിയടുക്കയിലെത്തിയ ബംഗളൂരുവിലെ നഴ്സിനെ മാവോയിസ്റ്റെന്ന് കരുതി നാട്ടുകാര്‍ പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചു.[www.m...


No comments:
Post a Comment