deepika
ഹൈദരാബാദ് ഇരട്ട സ്ഫോടനം: ഇന്ത്യൻ മുജാഹിദ്ദീൻ പ്രവർത്തകരെ എൻ.ഐ.എ ചോദ്യം ചെയ്തു
ഹൈദരാബാദ്: ഹൈദരാബാദ് ഇരട്ടസ്ഫോടനക്കേസില്‍ ഗൂഢാലോചന നടത്തിയതെന്നു സംശയിക്കുന്ന രണ്ട് ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകരെ ദേശീയ അന്വേഷണ ഏജന്‍സി ചോദ്യംചെയ്തു. 2012 ല്‍ പൂനയിലുണ്ടായ സ്ഫോടനക്കേസില്‍ പ്രതികളായ സയദ് മഖ്ബൂല്‍, ഇമ്രാന് ഖാന് എന്നിവരെയാണ് ഇന്നലെ തിഹാര്‍ ജയിലില്‍നിന്ന് ഹൈദരാബാദിലെത്തിച്ചു ചോദ്യം ചെയ്തത്. എന്‍ഐഎയുടെ ആവശ്യപ്രകാരം ഡല്‍ഹി കോടതി ഇവരെ അഞ്ചു ദിവസത്തെ കസ്റഡിയില്‍ വിടുകയായിരുന്നു. കഴിഞ്ഞവര്‍ഷം ജൂലൈയില്‍ മഖ്ബൂലും ഇമ്രാന് ഖാനും ദില്‍സുക് നഗറിലുണ്ടായിരുന്നതായി എന്‍ഐഎയ്ക്കു വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യംചെയ്യല്‍. എന്നാല്‍ ഫെബ്രുവരി 21ന് ദില്‍സുക് നഗറിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് ആരും അറസ്റിലായിട്ടില്ല. സ്ഫോടനത്തില്‍ 16 പേരാണു കൊല്ലപ്പെട്ടത്. 117 പേര്‍ക്കു പരിക്കേറ്റിരുന്നു. സ്ഫോടനങ്ങള്‍ ആസൂത്രണം ചെയ്തത് പാക്കിസ്ഥാനിലെ ഇന്ത്യന്‍ മുജാഹിദീന്‍ സൂത്രധാരന്‍ റിയാസ് ഭട്കലാണെന്ന നിഗമനത്തിലാണ് എന്‍ഐഎ. ലഭിച്ച വിവരങ്ങളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തില്‍ പ്രതികളുടെ രേഖാചിത്രം തയാറായിവരുകയാണെന്ന് ആന്ധ്രപ്രദേശ് ഡിജിപി വി. ദിനേശ് റെഡ്ഡി പറഞ്ഞു. എന്‍ഐഎയ്ക്കു പുറമേ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച 15 പോലീസ് സംഘങ്ങളും സ്ഫോടനത്തെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ദുബൈ: തണുപ്പകറ്റാന്‍ തീയിട്ട് മുറിയില്‍ കിടന്നുറങ്ങിയ രണ്ട് ഏഷ്യക്കാരായ ആയമാര്‍ ശ്വാസം മുട്ടി മരിച്ചു. ബര് ദുബൈയിലെ ഒരു വില്ലയിലാണ് സംഭവ...
-
ചണ്ഡീഗഡ്: വിവാഹം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഭർത്താവിന്റെ പണം അടിച്ചുമാറ്റി ഭാര്യ മുങ്ങി. ഹരിയാനയിലെ ജിന...
-
കാക്കനാട്: 369 മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയുടെ ഇഷ്ട നമ്പറാണ്. പുതിയ വാഹനം വാങ്ങുമ്പോള്‍ അദ്ദേഹം എത്ര പണം കൊടുത്തും ഈ നമ്പര...
-
ബദിയടുക്ക: കാമുകനെ തേടി ബദിയടുക്കയിലെത്തിയ ബംഗളൂരുവിലെ നഴ്സിനെ മാവോയിസ്റ്റെന്ന് കരുതി നാട്ടുകാര്‍ പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചു.[www.m...
-
പെരിയ: സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ പാലങ്ങളിലൊന്നായ ആയംകടവു പാലത്തിന്റെ കോൺക്രീറ്റ് പൂർത്തിയായി. ഫെബ്രുവരിയിൽ പാലത്തിന്റെ ഉദ്ഘാടനം നടത്...


No comments:
Post a Comment