Latest News

ഗണേഷ് കുമാര്‍ രാജിവെച്ചു

തി­രു­വ­ന­ന്ത­പു­രം: വ­നം, സ്‌­പോര്‍­ട്‌­സ്, സി­നി­മാ മ­ന്ത്രി കെ.­ബി. ഗ­ണേ­ഷ്­കു­മാര്‍ രാ­ജി­വ­ച്ചു. തി­ങ്ക­ളാ­ഴ്­ച രാ­ത്രി 11.­33നു മു­ഖ്യ­മ­ന്ത്രി ഉ­മ്മന്‍ ചാ­ണ്­ടി­യു­ടെ ഔ­ദ്യോ­ഗി­ക വ­സ­തി­യാ­യ ക്ലി­ഫ് ഹൗ­സില്‍ എ­ത്തി രാ­ജി­ക്ക­ത്തു കൈ­മാ­റു­ക­യാ­യി­രു­ന്നു. രാ­ത്രി പ­തി­നൊ­ന്നോ­ടെ മ­ന്ത്രി ഷി­ബു ബേ­ബി ജോ­ണി­ന്റെ സാ­ന്നി­ധ്യ­ത്തി­ലാ­ണു രാ­ജി­ക്ക­ത്ത് ത­യാ­റാ­ക്കി­യ­ത്. മു­ഖ്യ­മ­ന്ത്രി രാ­ജി സ്വീ­ക­രി­ക്കാന്‍ ക­ത്ത് ഗ­വര്‍­ണര്‍­ക്കു കൈ­മാ­റും.­

ഐ­പി­സി 123 പ്ര­കാ­രം ഗാര്‍­ഹി­ക പീ­ഡ­ന­ത്തി­നു ഗ­ണേ­ഷി­ന്റെ ഭാ­ര്യ യാ­മി­നി ത­ങ്ക­ച്ചി തി­ങ്ക­ളാ­ഴ്­ച രാ­ത്രി പോ­ലീ­സില്‍ പ­രാ­തി നല്‍­കി­യി­രു­ന്നു. ഈ പ­രാ­തി­യു­ടെ പ­ശ്ചാ­ത്ത­ല­ത്തി­ലാ­ണു രാ­ജി. താന്‍ രാ­ജി­വ­യ്­ക്കാന്‍ ഉ­ദ്ദേ­ശി­ക്കു­ന്നി­ല്ലെ­ന്നും ത­ന്റെ രാ­ജി­സ­ന്ന­ദ്ധ­ത നി­ര­പ­രാ­ധി­ത്വം മ­ന­സി­ലാ­ക്കി­യ മു­ഖ്യ­മ­ന്ത്രി നി­ര­സി­ച്ചെ­ന്നും ഗ­ണേ­ഷ്­കു­മാര്‍ നേ­ര­ത്തേ മാ­ധ്യ­മ­ങ്ങ­ളോ­ടു പ­റ­ഞ്ഞി­രു­ന്നു.

രാ­ത്രി വൈ­കി കെ­പി­സി­സി പ്ര­സി­ഡന്റ് ര­മേ­ശ് ചെ­ന്നി­ത്ത­ല, മ­ന്ത്രി­മാ­രാ­യ പി.­കെ. കു­ഞ്ഞാ­ലി­ക്കു­ട്ടി, കെ.­എം. മാ­ണി എ­ന്നി­വ­രു­മാ­യും മു­ഖ്യ­മ­ന്ത്രി ചര്‍­ച്ച ന­ട­ത്തി. അ­തി­നു­ശേ­ഷ­മാ­ണു കാ­ര്യ­ങ്ങള്‍ വ­ഷ­ളാ­കു­ന്ന­തി­നു മു­മ്പു മ­ന്ത്രി രാ­ജി­വ­യ്­ക്കു­ന്ന­തി­നു­ള്ള തീ­രു­മാ­നം ഉ­ണ്­ടാ­യ­ത്. ഉ­മ്മന്‍ ചാ­ണ്­ടി മ­ന്ത്രി­സ­ഭ­യില്‍­നി­ന്നു രാ­ജി­വ­യ്്­ക്കു­ന്ന ആ­ദ്യ മ­ന്ത്രി­യാ­ണു ഗ­ണേ­ഷ്­കു­മാര്‍. അ­ദ്ദേ­ഹം വ­ഹി­ച്ചി­രു­ന്ന വ­കു­പ്പു­കള്‍ മു­ഖ്യ­മ­ന്ത്രി ഏ­റ്റെ­ടു­ത്തു.

യാ­മി­നി­യു­ടെ വെ­ളി­പ്പെ­ടു­ത്തല്‍ പു­റ­ത്തു­വ­ന്ന­തി­നു­ശേ­ഷം നി­യ­മ­സ­ഭ­യി­ലെ മു­ഖ്യ­മ­ന്ത്രി­യു­ടെ ഓ­ഫീ­സി­ലെ­ത്തി­യ ഗ­ണേ­ഷ്­കു­മാര്‍ അ­ദ്ദേ­ഹ­വു­മാ­യി കൂ­ടി­ക്കാ­ഴ്­ച ന­ട­ത്തി. മ­ന്ത്രി ഷി­ബു ബേ­ബി ജോ­ണും ഗ­ണേ­ഷി­നൊ­പ്പ­മു­ണ്­ടാ­യി­രു­ന്നു.­

നി­യ­മ­സ­ഭ­യില്‍ ചൊ­വ്വാ­ഴ്­ച പ്ര­തി­പ­ക്ഷം വി­ഷ­യം ഉ­ന്ന­യി­ക്കും. സ­ഭ­യ്­ക്ക­ക­ത്തും പു­റ­ത്തും പ്ര­തി­ഷേ­ധം ആ­ളി­ക്ക­ത്താ­നാ­ണു സാ­ധ്യ­ത. യാ­മി­നി­യു­ടെ പ­ത്ര­സ­മ്മേ­ള­ന­ത്തില്‍ മു­ഖ്യ­മ­ന്ത്രി­യെ­ക്കൂ­ടി കു­റ്റ­പ്പെ­ടു­ത്തി­യ­തോ­ടെ മു­ഖ്യ­മ­ന്ത്രി­യും പ്ര­തി­ക്കൂ­ട്ടി­ലാ­യി­രി­ക്കു­ക­യാ­ണ്. പ്ര­തി­പ­ക്ഷ നേ­താ­വ് വി.­എ­സ്. അ­ച്യു­താ­ന­ന്ദന്‍ മു­ഖ്യ­മ­ന്ത്രി ഉ­മ്മന്‍ ചാ­ണ്­ടി രാ­ജി­വ­യ്­ക്ക­ണ­മെ­ന്ന് ആ­വ­ശ്യ­പ്പെ­ട്ടി­ട്ടു­ണ്­ട്.

യാ­മി­നി­യു­മാ­യു­ള്ള വി­വാ­ഹ­ബ­ന്ധം വേര്‍­പെ­ടു­ത്തു­ന്ന­തി­നാ­യി ഗ­ണേ­ഷ്­കു­മാര്‍ തി­ങ്ക­ളാ­ഴ്­ച കു­ടും­ബ­ക്കോ­ട­തി­യില്‍ ഹര്‍­ജി ഫ­യല്‍ ചെ­യ്­ത­തോ­ടെ­യാ­ണ് നാ­ട­കീ­യ­മാ­യ സം­ഭ­വ­വി­കാ­സ­ങ്ങള്‍­ക്കു തു­ട­ക്ക­മാ­കു­ന്ന­ത്. യാ­മി­നി­യില്‍­നി­ന്നു മര്‍­ദ­ന­മേ­റ്റ­തി­ന്റെ പാ­ടു­ക­ളു­ള്ള ഫോ­ട്ടോ കോ­ട­തി­യില്‍ സ­മര്‍­പ്പി­ച്ചി­രു­ന്നു. ഗ­ണേ­ഷ്­കു­മാ­റി­നെ­തി­രെ ഗു­രു­ത­ര­മാ­യ ആ­രോ­പ­ണ­ങ്ങ­ളു­ന്ന­യി­ച്ചു­കൊ­ണ്­ട് വൈ­കു­ന്നേ­ര­ത്തോ­ടെ യാ­മി­നി മാ­ധ്യ­മ­ങ്ങള്‍­ക്കു മു­ന്നി­ലെ­ത്തി. ഗ­ണേ­ഷ്­കു­മാ­റി­നെ­തി­രെ മു­മ്പു പു­റ­ത്തു­വ­ന്ന ആ­രോ­പ­ണ­ങ്ങ­ളെ­ല്ലാം ശ­രി­വ­ച്ച യാ­മി­നി പു­റ­ത്തു­നി­ന്നൊ­രാള്‍ പ­ര­സ്­ത്രീ­ബ­ന്ധ­ത്തി­ന്റെ പേ­രില്‍ ഗ­ണേ­ഷ്­കു­മാ­റി­നെ മര്‍­ദി­ച്ചെ­ന്നു മാ­ധ്യ­മ­ങ്ങ­ളോ­ടു പ­റ­ഞ്ഞു. ഗ­ണേ­ഷ് കു­മാ­റു­മാ­റും താ­നു­മാ­യു­ള്ള പ്ര­ശ്‌­നം പ­രി­ഹ­രി­ക്കാന്‍ മ­ധ്യ­സ്ഥ­ത വ­ഹി­ച്ച മു­ഖ്യ­മ­ന്ത്രി മു­ഖ്യ­മ­ന്ത്രി ഉ­മ്മന്‍ ചാ­ണ്­ടി­യും മ­റ്റു­ള്ള­വ­രും ത­ന്നെ വ­ഞ്ചി­ക്കു­ക­യാ­യി­രു­ന്നു­വെ­ന്നും അ­വര്‍ കു­റ്റ­പ്പെ­ടു­ത്തി. പ­രാ­തി കൈ­പ്പ­റ്റാന്‍ മു­ഖ്യ­മ­ന്ത്രി ത­യാ­റാ­യി­ല്ലെ­ന്ന ആ­രോ­പ­ണ­വും യാ­മി­നി മു­ന്നോ­ട്ടു­വ­ച്ചു. ഗ­ണേ­ഷ്­കു­മാര്‍ വി­ഷ­യ­ത്തെ കു­ടും­ബ­പ്ര­ശ്‌­ന­മെ­ന്ന നി­ല­യില്‍ കൈ­കാ­ര്യം ചെ­യ്­ത മു­ഖ്യ­മ­ന്ത്രി ഇ­തോ­ടെ വെ­ട്ടി­ലാ­യി­രി­ക്കു­ക­യാ­ണ്.












Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.