Latest News

ലൈംഗികമായി പീഡിപ്പിച്ചില്ലെന്ന് പ്രീതിയുടെ അഭിഭാഷകന്‍

മുംബൈ: ലൈംഗിക അതിക്രമം നടന്നതായി പ്രീതിസിന്റ പരാതിപ്പെട്ടില്ലെന്ന് നടിയുടെ അഭിഭാഷകന്‍ ഹിതേഷ് ജെയ്ന്‍ ചൂണ്ടിക്കാട്ടി. എഫ്‌ഐആറിലും ലൈംഗിക അതിക്രമം എന്ന വാക്കില്ല. അതിനിടെ മുന്‍ കാമുകന്‍ നെസ് വാഡിയയ്‌ക്കെതിരേ ബോളിവുഡ് നടിയും ഐപിഎല്‍ പഞ്ചാബ് ടീം ഉടമയുമായ പ്രീതി സിന്റ നല്കിയ പരാതിയില്‍ മേല്‍ മുംബൈ പോലീസ് രണ്ടുപേരുടെ മൊഴി രേഖപ്പെടുത്തി. വിദേശത്തായതിനാല്‍ പ്രീതി സിന്റയുടെ മൊഴി രേഖപ്പെടുത്തിയില്ല.

മേയ് 30ന് വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരേ നടന്ന മത്സരത്തിനിടെ പവലിയനില്‍ ഇരുവരുടെയും വഴക്കിനു സാക്ഷ്യം വഹിച്ച രണ്ടുപേരുടെ മൊഴിയാണു പോലീസ് രേഖപ്പെടുത്തിയത്. പീഡനക്കേസുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. ഗാലറിയിലെ സീറ്റ് സംബന്ധിച്ചാണ് ഇരുവരും വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടത്. നെസിന്റെ അമ്മയ്ക്കായി ബുക്ക് ചെയ്ത കസേരയില്‍ പ്രീതിയുടെ സുഹൃത്താണ് ഇരുന്നത്. അതിനാല്‍ അമ്മയ്ക്ക് 20 മിനിറ്റോളം കാത്തുനില്‌ക്കേണ്ടിവന്നു. ഇതാണ് നെസിനെ ചൊടിപ്പിച്ചത്. തുടര്‍ന്ന് ഇരുവരും ഏറെനേരം വാഗ്വാദത്തിലേര്‍പ്പെട്ടു. അതേസമയം, പരാതിയില്‍ പറയുന്നതുപോലെ പ്രീതിക്കെതിരേ നെസ് അപകീര്‍ത്തിപരമായ വാക്കുകള്‍ പ്രയോഗിച്ചോ എന്ന കാര്യം വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു.

സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ച ശേഷം സത്യം പുറത്തുകൊണ്ടുവരാനാകുമെന്ന് പോലീസ് അറിയിച്ചു. തന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന പ്രീതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബിസിനസുകാരനായ നെസ് വാഡിയയ്‌ക്കെതിരേ പോലീസ് ശനിയാഴ്ച കേസെടുത്തിരുന്നു. സ്റ്റേഡിയത്തില്‍വച്ചു നെസ് തന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നും ചീത്ത വിളിച്ചെന്നും കൈയില്‍ പിടിച്ചെന്നുമാണ് പ്രീതിയുടെ പരാതി. മേയ് 30ന് ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരേ നടന്ന മത്സരത്തിനിടെ ഗാലറിയില്‍ ഇരുവരും വാക്കുതര്‍ക്കത്തിലേര്‍പ്പെടുന്ന ദൃശ്യങ്ങള്‍ പുറത്തായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Actress Preethi Zinda, Rape Case.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.