കൊച്ചി:[www.malabarflash.com] അമ്മൂമ്മയോടൊപ്പം മുട്ടാര്‍പുഴയില്‍ ഇറങ്ങിയ സഹോദരികള്‍ മുങ്ങിമരിച്ചു. പാനായിക്കുളം കൊട്ടപ്പിള്ളിക്കുന്ന് ചിറയ്ക്കപ്പറമ്പില്‍ പി.എന്‍. സുരേഷ്-വല്‍സ ദമ്പതികളുടെ മക്കളായ ആതിര (ആദി-15), അക്ഷര (അച്ചു-13) എന്നിവരാണ് മരിച്ചത്. മുങ്ങിത്താണ അമ്മൂമ്മ, മഞ്ഞുമ്മല്‍ ദേവസ്വംപാടം റോഡില്‍ തിരുത്തിപ്പിള്ളില്‍ അമ്മിണി (70)യെ വഞ്ചിക്കാരന്‍ രക്ഷപ്പെടുത്തി. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ദേവസ്വംപാടം വാര്‍ഡില്‍ സ്വകാര്യ കടവിലാണ് അപകടം.
അമ്മയുടെ വീടായ തിരുത്തിപ്പിള്ളില്‍ വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് പിതാവിനൊപ്പം ആതിരയും അക്ഷരയുമെത്തിയത്. അമ്മിണി പുഴയില്‍ തുണിയലക്കാന്‍ പോയപ്പോള്‍ കുട്ടികളും ഒപ്പം കൂടുകയായിരുന്നു. പുഴതീരം കെട്ടിയെടുക്കുന്നതിനു പാകിയ കരിങ്കല്ലുകളില്‍ ചവിട്ടി മുന്നോട്ടു നീങ്ങിയ കുട്ടികള്‍ പെട്ടെന്നു മണല്‍കുഴിയിലേക്ക് വീഴുകയും മുങ്ങിത്താഴുകയുമായിരുന്നുവെന്നു പറയുന്നു. മണല്‍വാരലിനെ തുടര്‍ന്ന് ഇവിടെ ചിലയിടത്ത് പുഴയ്ക്ക് 50 അടിയോളം ആഴമുണ്ട്.
കുട്ടികള്‍ മുങ്ങിപ്പോകുന്നതു കണ്ടു രക്ഷപ്പെടുത്താന്‍ ചാടിയ അമ്മിണിയും അപകടത്തില്‍പെട്ടു. പുഴയ്ക്കക്കരെയുണ്ടായിരുന്നവര്‍ ഇതുകണ്ട് ഒച്ചയിടുകയും അപ്പോള്‍ അതുവഴി വഞ്ചിയില്‍ വന്ന മുല്ലോത്ത് ജോസഫ് തുഴഞ്ഞെത്തി അമ്മിണിയെ രക്ഷപ്പെടുത്തുകയുമായിരുന്നു. വഞ്ചിയിലേക്ക് വലിച്ചുകയറ്റുന്നതിനിടയില്‍ അമ്മിണി ഒപ്പം വന്ന പേരക്കുട്ടികള്‍ വെള്ളത്തില്‍ പോയെന്നും തനിക്കിനി ജീവിക്കേണ്ടെന്നും പറഞ്ഞ ശേഷം ബോധരഹിതയായെന്നു ജോസഫ് പറഞ്ഞു.
വലക്കാരുടെ സഹായത്തോടെ അമ്മിണിയെ കരയ്‌ക്കെത്തിച്ച ശേഷം ജോസഫ് തന്നെയാണ് അപകട വിവരം നാട്ടുകാരെ അറിയിച്ചത്. ആലുവയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സിലെ മുങ്ങല്‍ വിദഗ്ധരും നാട്ടുകാരും ചേര്‍ന്നാണ് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി എറണാകുളം ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. സംസ്‌കാരം വെളളിയാഴ്ച പാനായിക്കുളത്ത്. പാനായിക്കുളം ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് കുട്ടികള്‍. ആതിര ഒമ്പതാം ക്ലാസിലും അക്ഷര ഏഴാം ക്ലാസിലും. പിതാവ് സുരേഷ് കല്‍പ്പണിക്കാരനാണ്.
അമ്മയുടെ വീടായ തിരുത്തിപ്പിള്ളില്‍ വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് പിതാവിനൊപ്പം ആതിരയും അക്ഷരയുമെത്തിയത്. അമ്മിണി പുഴയില്‍ തുണിയലക്കാന്‍ പോയപ്പോള്‍ കുട്ടികളും ഒപ്പം കൂടുകയായിരുന്നു. പുഴതീരം കെട്ടിയെടുക്കുന്നതിനു പാകിയ കരിങ്കല്ലുകളില്‍ ചവിട്ടി മുന്നോട്ടു നീങ്ങിയ കുട്ടികള്‍ പെട്ടെന്നു മണല്‍കുഴിയിലേക്ക് വീഴുകയും മുങ്ങിത്താഴുകയുമായിരുന്നുവെന്നു പറയുന്നു. മണല്‍വാരലിനെ തുടര്‍ന്ന് ഇവിടെ ചിലയിടത്ത് പുഴയ്ക്ക് 50 അടിയോളം ആഴമുണ്ട്.
കുട്ടികള്‍ മുങ്ങിപ്പോകുന്നതു കണ്ടു രക്ഷപ്പെടുത്താന്‍ ചാടിയ അമ്മിണിയും അപകടത്തില്‍പെട്ടു. പുഴയ്ക്കക്കരെയുണ്ടായിരുന്നവര്‍ ഇതുകണ്ട് ഒച്ചയിടുകയും അപ്പോള്‍ അതുവഴി വഞ്ചിയില്‍ വന്ന മുല്ലോത്ത് ജോസഫ് തുഴഞ്ഞെത്തി അമ്മിണിയെ രക്ഷപ്പെടുത്തുകയുമായിരുന്നു. വഞ്ചിയിലേക്ക് വലിച്ചുകയറ്റുന്നതിനിടയില്‍ അമ്മിണി ഒപ്പം വന്ന പേരക്കുട്ടികള്‍ വെള്ളത്തില്‍ പോയെന്നും തനിക്കിനി ജീവിക്കേണ്ടെന്നും പറഞ്ഞ ശേഷം ബോധരഹിതയായെന്നു ജോസഫ് പറഞ്ഞു.
വലക്കാരുടെ സഹായത്തോടെ അമ്മിണിയെ കരയ്‌ക്കെത്തിച്ച ശേഷം ജോസഫ് തന്നെയാണ് അപകട വിവരം നാട്ടുകാരെ അറിയിച്ചത്. ആലുവയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സിലെ മുങ്ങല്‍ വിദഗ്ധരും നാട്ടുകാരും ചേര്‍ന്നാണ് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി എറണാകുളം ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. സംസ്‌കാരം വെളളിയാഴ്ച പാനായിക്കുളത്ത്. പാനായിക്കുളം ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് കുട്ടികള്‍. ആതിര ഒമ്പതാം ക്ലാസിലും അക്ഷര ഏഴാം ക്ലാസിലും. പിതാവ് സുരേഷ് കല്‍പ്പണിക്കാരനാണ്.
No comments:
Post a Comment