Latest News

യുവതിയെയും പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍മക്കളെയും ഒറ്റരാത്രി പീഡിപ്പിച്ച 53 കാരന്‍ അറസ്റ്റില്‍

കോതമംഗലം:[www.malabarflash.com] ഒറ്റരാത്രിയില്‍ മുപ്പത്തെട്ടുകാരിയായ മാതാവിനെയും ഇവരുടെ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍മക്കളേയും ലൈംഗികമായി ഉപയോഗിച്ച 53 കാരനായ പീഡനവീരന്‍ പൊലീസ് പിടിയില്‍. കോതമംഗലം ഇരുമലപ്പടി ആട്ടായം വീട്ടില്‍ അലിയാരെ(53)യാണ് സംഭവവുമായി ബന്ധപ്പെട്ട് തൃശൂര്‍ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

പതിനാറും പന്ത്രണ്ടും വയസുള്ള പെണ്‍മക്കളെ അനാശാസ്യത്തിനു വിട്ടുകൊടുത്ത കുറ്റത്തിന് മാതാവ് ആമിനയെയും പൊലീസ് കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തൃശൂരിലെ ലോഡ്ജ് മുറിയിലാണ് പീഡനം നടന്നത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ ഇടപെടലിനെത്തുടര്‍ന്നാണ് സംഭവം സംബന്ധിച്ച് പൊലീസിനു വിവരം ലഭിച്ചത്. കുട്ടികളെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഏറ്റെടുത്തു.

ആമിന മക്കളെ പണത്തിനുവേണ്ടി നിരവധി പേര്‍ക്ക് കാഴ്ചവച്ചതായി പൊലീസ് ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കോതമംഗലത്തേയ്ക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കോതമംഗലം, കവളങ്ങാട്, നെല്ലിമറ്റം പ്രദേശങ്ങളില്‍ സഹായികളുടെ ഇടപെടലുകള്‍ വഴി പെണ്‍കുട്ടികളെ വന്‍തുക ഈടാക്കി പലര്‍ക്കും കാഴ്ചവച്ചതായി ആമിന പൊലീസില്‍ വെളിപ്പെടുത്തിയതായും അറിയുന്നു. പല്ലാരിമംഗലം സ്വദേശിയാണെന്നും രണ്ടു ഭര്‍ത്താക്കന്മാരിലായി തനിക്കു മൂന്നു പെണ്‍കുട്ടികളും ഒരാണ്‍കുട്ടിയുമുണ്ടെന്നാണ് ആമീന പൊലീസിനെ ധരിപ്പിച്ചിട്ടുള്ളത്.

ഒരാഴ്ചമുന്‍പ് നെല്ലിമറ്റം സ്‌കൂള്‍ ഗ്രൗണ്ടിനു സമീപം അവശനിലയില്‍ വഴിയാത്രക്കാര്‍ കണ്ടെത്തിയത് ആമിനയുടെ മൂത്തമകളെ ആയിരുന്നെന്നാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള വിവരങ്ങളില്‍നിന്നും വ്യക്തമാവുന്നത്. സംഭവം പുറത്തുവന്നതിനെത്തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പ്രശ്‌നത്തില്‍ ഇടപെടുകയും ഇതുസംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തുവരികയും ചെയ്തിരുന്നു. പിന്നിട് പെണ്‍കുട്ടിയും കുടുംബവും ദുരൂഹസാഹചര്യത്തില്‍ നാട്ടില്‍നിന്നും അപ്രത്യക്ഷരായിരുന്നു.

വഴിയാത്രക്കാരായ ദമ്പതികള്‍ രാത്രി പതിനൊന്നു മണിയോടടുത്ത് അവശനിലയില്‍ കണ്ടെത്തിയ പതിനാറുകാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി പൊലീസ് കേസെടുത്തില്ലെന്നുമുള്ള ആരോപണം നിലനില്‍ക്കെയായിരുന്നു പെണ്‍കുട്ടിയുടെയും കുടുംബാംഗങ്ങളുടെയും തിരോധാനം.

അര്‍ദ്ധനഗ്‌നയായും നേരെ നില്‍ക്കാന്‍ പോലും ശേഷി നഷ്ടപ്പെട്ട നിലയിലുമായിരുന്ന പെണ്‍കുട്ടിയെ കണ്ടെത്തിയ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഊന്നുകല്‍ പൊലീസ് സംഭവം നിസാരവല്‍ക്കരിക്കുകയും മേല്‍നടപടികള്‍ സ്വീകരിക്കാതെ സ്ഥലം വിടുകയുമായിരുന്നു. പീഡനത്തിനിരയായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കൂട്ടിയെ മാനസികരോഗിയായി ചിത്രീകരിച്ച് കേസൊതുക്കുന്നതിനായിരുന്നു പിന്നീടുള്ള പൊലീസ് നീക്കം.

അടുത്തിടെയാണ് പെണ്‍കുട്ടിയുടെ കുടുംബം കവളങ്ങാട് താമസമാക്കിയത്. കുടുംബത്തിന്റെ സാമ്പത്തിക പരാധീനത മുതലെടുത്ത് പെണ്‍വാണിഭസംഘം മാതാവിനെയും പെണ്‍മക്കളെയും ദുര്‍നടപടികള്‍ക്ക് വിനിയോഗിക്കുന്നുണ്ടെന്നുള്ള സംശയം പ്രദേശത്തെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പങ്കുവച്ചിരുന്നു. രാവിലെ ഒരാള്‍ ഓട്ടോറിക്ഷയുമായെത്തി മാതാവിനെയും പെണ്‍കുട്ടികളെയും കയറ്റിക്കൊണ്ടുപോകാറുണ്ടെന്നും രാത്രി വൈകിയാണ് ഇവര്‍ മടങ്ങിയെത്താറുള്ളതെന്നുമാണ് നാട്ടില്‍ നിന്നും ലഭ്യമായ വിവരം. ഇപ്പോഴും കേസ് നടപടികള്‍ സംബന്ധിച്ച് വിവരങ്ങളൊന്നും തങ്ങള്‍ക്കറിയില്ലെന്നാണ് ലോക്കല്‍ പൊലീസ് പറയുന്നത്.

പെണ്‍കുട്ടിക്ക് മാനസികരോഗമുണ്ടെന്നുള്ള മാതാവിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് തങ്ങള്‍ മേല്‍നടപടികളൊഴിവാക്കിയതെന്നാണ് പൊലീസ് ഭാഷ്യം. തന്നെ രണ്ടുപേര്‍ ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപൊയെന്നും യാത്രയ്ക്കിടെ ഇവര്‍ വസ്ത്രങ്ങള്‍ വലിച്ചഴിച്ചെന്നും ബലമായി ചുംബിച്ചെന്നും മറ്റെന്തൊക്കെയോ ചെയ്തെന്നും പെണ്‍കുട്ടി തങ്ങളോടു പറഞ്ഞതായി അദ്ധ്യാപികയും പ്രദേശവാസിയായ വീട്ടമ്മയും പൊലീസിനെ അറിയിച്ചിരിന്നു. സംസാരിക്കാന്‍ പോലും കഴിയാത്ത നിലയില്‍ അവശയും അര്‍ദ്ധനഗ്‌നയുമായിരുന്ന പെണ്‍കുട്ടിക്ക് ആഹാരവും കുടിക്കാന്‍ വെള്ളവും നല്‍കിയത് ഈ വീട്ടമ്മയായിരുന്നു. തുടര്‍ന്ന് അനുനയത്തില്‍ വിവരങ്ങളാരാഞ്ഞപ്പോഴാണ് പെണ്‍കുട്ടി വീട്ടമ്മയോടും അദ്ധ്യാപികയോടും താന്‍ നേരിട്ട കൊടിയ പീഡനങ്ങളേക്കുറിച്ച് വെളിപ്പെടുത്തിയത്.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.