Latest News

അംബാപുരത്തെ യുവതിയെയും ഭര്‍ത്താവിനെയും കൊലപ്പെടുത്തിയ സംഭവം:അന്വേഷണത്തിന് ആറംഗ സംഘം

ഉദുമ[www.malabarflash.com]: തമിഴ്‌നാട്ടില്‍ കൊല്ലപ്പെട്ട മാങ്ങാട് അംബാപുരത്തെ യുവതിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു.അംബാപുരം സ്വദേശിനി പി എം രമണി (42), ഭര്‍ത്താവ് സേലത്തിനടുത്ത നാമക്കല്‍ ജില്ലയിലെ രാഖിപുരം മുത്തുക്കാളിപട്ടൈ താമസിക്കുന്ന ഗുണശേഖരന്‍(45) എന്നിവരെ കഴിഞ്ഞ ദിവസം വീട്ടില്‍ തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ബന്ധുക്കള്‍ തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കമാണ് ഇരുവരുടെയും കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രാവിലെ ഗുണശേഖരന്റെ പിതാവ് മുത്തുസ്വാമി പാലുമായി ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് ഇരുവരും മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്.

അഞ്ചുവര്‍ഷം മുമ്പാണ് ഗുണശേഖരനും രമണിയും തമ്മില്‍ വിവാഹിതരായത്. വിവാഹ ശേഷം രമണി ഗുണശേഖരന്റെ വീട്ടിലേക്ക് താമസം മാറ്റി. കേരളത്തിലെ വിശേഷ ദിവസങ്ങളില്‍ ഈ ദമ്പതികള്‍ രമണിയുടെ വീട്ടിലെത്താറുണ്ട്.

ഏറ്റവുമൊടുവില്‍ കഴിഞ്ഞ ഓണത്തിനായിരുന്നു അംബാപുരത്തെ വീട്ടിലെത്തിയത്. ഇവര്‍ക്ക് മക്കളില്ല. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വ്യാഴാഴ്ച രാത്രി 9 മണിയോടെ രമണിയുടെ മൃതദേഹം അംബാപുരത്തെ വീട്ടിലെത്തിച്ചു.രാത്രി തന്നെ ശവസംസ്‌കാരം നടന്നു.
ഗുണശേഖരന്റെ മൃതദേഹം സംസ്‌കരിച്ചത് നാട്ടില്‍ തന്നെയാണ്.

നാമക്കല്‍ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഉന്നത പോലീ സ് ഉദ്യോഗസ്ഥരുടെ ആറംഗ സംഘത്തിനെ അന്വേഷണത്തിന് നിയോഗിച്ചിട്ടുണ്ട്.

പോലീസിന് കൊലപാതകിയെ കുറിച്ച് സൂചന ലഭിച്ചതായാണ് വിവരം. ചുറ്റിക കൊണ്ട് തലക്കടിച്ചാണ് ദമ്പതികളെ കൊലപ്പെടുത്തിയത്. ഇരുവരുടെയും തല ചിന്നഭിന്ന മായ നിലയിലായിരുന്നു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.