കൊച്ചി: [www.malabarflash.com] ട്രാന്‍സ്ജെന്റേഴ്സിനെയും പെണ്‍കുട്ടികളെയും മോശമായി ചിത്രീകരിച്ച ഫയര്‍ മാസികയക്കെതിരെ ഭിന്നലിംഗക്കാര്‍ നിയമനടപടിക്ക്. ഭിന്നലിംഗക്കാരുടെ അവകാശസംരക്ഷണത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സൂര്യയും സുഹൃത്തുക്കളുമാണ് നിയമനടപടിക്ക് ഒരുങ്ങുന്നത്. അനുവാദമില്ലാതെ ചിത്രങ്ങള്‍ മാസികയില്‍ മോശമായി ചിത്രീകരിച്ചുവെന്നും മോശമായ ഉള്ളടക്കത്തോടെ ഇവരെ കുറിച്ച് ലേഖനം പ്രസിദ്ധീകരിച്ചുവെന്നും കാണിച്ചാണ് ഇവര്‍ പരാതി നല്‍കിയിരിക്കുന്നത്.
ചിത്രങ്ങള്‍ അനുവാദമില്ലാതെ പ്രസിദ്ധീകരിച്ചതിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനിലും കൊച്ചി ടൗണ്‍ പോലീസ് സ്റ്റേഷനിലും ഇവര്‍ പരാതി ഫയല്‍ ചെയ്തു.
തിരുവനന്തപുരത്ത് നിന്നും പ്രസിദ്ധീകരിക്കുന്ന ഫയര്‍ മാഗസിനില്‍ കൊച്ചിയിലെ ആണ്‍വേശ്യകളെന്ന പേരിലാണ് ലേഖനം പ്രത്യക്ഷപ്പെട്ടത്. ലേഖനത്തോടൊപ്പം എല്‍ജിബിടി പ്രവര്‍ത്തകരായ സൂര്യയടക്കമുള്ള സിനി താരങ്ങളുടേയും ചില എല്‍ജിബിടി മോഡലുകളുടെ ചിത്രങ്ങളും അനുവാദമില്ലാതെ പ്രസിദ്ധീകരിച്ചിരുന്നു.
സ്ത്രീകളായ തങ്ങളെ അവഹേളിക്കുന്ന തരത്തില്‍ ലേഖനത്തിന്റെ ഉള്ളടക്കം നല്‍കിയതും അനുവാദമില്ലാതെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചതും ചൂണ്ടിക്കാട്ടിയാണ് ഇവര്‍ പരാതി ഫയല്‍ ചെയ്തിരിക്കുന്നത്. ഇത്തരം നടപടികള്‍ തുടര്‍ന്നാല്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്താനാണ് ഇവരുടെ തീരുമാനം. ഒയാസിസ് കള്‍ച്ചറല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തില്‍ തിരുവനതപുരത്തെ ട്രാന്‍സ്ജെണ്ടര്‍ കമ്യൂണിറ്റി അംഗങ്ങളും പിന്തുണയ്ക്കുന്നവരും അണിനിരന്നു. ശീതൾ ശ്യാമിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംഭവം വൈറലായത്. പ്രതിഷേധക്കാർ ഫയർ മാഗസിൻ കത്തിച്ചും പ്രതിഷേധിച്ചു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment