കൊച്ചി: എറണാകുളം ജില്ലയിൽ ചൊവ്വാഴ്ച മുസ്ലിം ഏകോപന സമിതിയുടെ ഹർത്താൽ. ഹാദിയ കേസിലെ ഹൈകോടതി വിധിക്കെതിരെ മുസ്ലിം ഏകോപന സമിതി നടത്തിയ മാർച്ചിന് നേരെ പോലീസ് ലാത്തിച്ചാർജ് നടത്തിയതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. [www.malabarflash.com ]
തിങ്കളാഴ്ച രാവിലെ മുസ്ലിം ഏകോപന സമിതി ഹൈകോടതിയിലേക്ക് ആരംഭിച്ച മാർച്ച് സെന്റ് ആല്‍ബര്‍ട്ട്സ് കോളജിനു സമീപത്തു ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് തടയുകയായിരുന്നു. തുടര്‍ന്ന് ബാരിക്കേഡ് തകര്‍ത്തു മുന്നോട്ടുപോകാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ജലപീരങ്കി ഉപയോഗിച്ചു. പോലീസ് നടപടിയിൽ ചില പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു.
അഖില എന്ന ഹാദിയയുടെ പിതാവ് നൽകിയ ഹേബിയസ് കോർപസ് ഹരജിയിൽ കോടതി അനാവശ്യ ഇടപെടൽ നടത്തിയെന്നാരോപിച്ചാണ് മാർച്ച് നടത്തിയത്. യുവതിയുടെ മതംമാറ്റം സംബന്ധിച്ച് ഒരുവിഭാഗം ആളുകൾ തെറ്റിദ്ധാരണ പരത്തുെന്നന്നും സങ്കുചിത താൽപര്യങ്ങൾക്ക് പരോക്ഷമായെങ്കിലും കോടതിവിധി അനുകൂലമാകുന്നെന്നും ഏകോപനസമിതി ആരോപിച്ചിരുന്നു.
തിങ്കളാഴ്ച രാവിലെ മുസ്ലിം ഏകോപന സമിതി ഹൈകോടതിയിലേക്ക് ആരംഭിച്ച മാർച്ച് സെന്റ് ആല്‍ബര്‍ട്ട്സ് കോളജിനു സമീപത്തു ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് തടയുകയായിരുന്നു. തുടര്‍ന്ന് ബാരിക്കേഡ് തകര്‍ത്തു മുന്നോട്ടുപോകാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ജലപീരങ്കി ഉപയോഗിച്ചു. പോലീസ് നടപടിയിൽ ചില പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു.
അഖില എന്ന ഹാദിയയുടെ പിതാവ് നൽകിയ ഹേബിയസ് കോർപസ് ഹരജിയിൽ കോടതി അനാവശ്യ ഇടപെടൽ നടത്തിയെന്നാരോപിച്ചാണ് മാർച്ച് നടത്തിയത്. യുവതിയുടെ മതംമാറ്റം സംബന്ധിച്ച് ഒരുവിഭാഗം ആളുകൾ തെറ്റിദ്ധാരണ പരത്തുെന്നന്നും സങ്കുചിത താൽപര്യങ്ങൾക്ക് പരോക്ഷമായെങ്കിലും കോടതിവിധി അനുകൂലമാകുന്നെന്നും ഏകോപനസമിതി ആരോപിച്ചിരുന്നു.


No comments:
Post a Comment