കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ ദിലീപിനേയും സംവിധായകനും നടനുമായ നാദിർഷയേയും ചോദ്യം ചെയ്യുന്നത് അവസാനിച്ചു. അർധരാത്രി ഒരു മണിക്കുശേഷമാണ് ചോദ്യം ചെയ്യൽ അവസാനിപ്പിച്ചത്. ചോദ്യം ചെയ്യല്‍ 12.30 മണിക്കൂര്‍ നീണ്ടു.[www.malabarflash.com]
വിശദമായി മൊഴിയെടുത്തെന്നും ചോദ്യം ചെയ്യലായിരുന്നില്ല ഉണ്ടായതെന്നും ചോദ്യം ചെയ്യലിനുശേഷം പുറത്തിറങ്ങിയ ദിലീപ് മാധ്യമങ്ങളോടു പ്രതികരിച്ചു. സത്യം പുറത്തുവരേണ്ടത് തന്റെ ആവശ്യമാണെന്നും തനിക്ക് ആത്മവിശ്വാസമുണ്ടെന്നും ദിലീപ് വ്യക്തമാക്കി.
ബുധനാഴ്ച ഉച്ചയ്ക്ക് 12.40ഓടെ ആരംഭിച്ച മൊഴിയെടുക്കലാണ് അർധരാത്രിയിലേക്കു നീണ്ടത്. ആലുവ പോലീസ് ക്ലബിൽ വിളിച്ചവരുത്തിയശേഷമാണു മൂവരുടെയും മൊഴി രേഖപ്പെടുത്തിയത്. എഡിജിപി ബി. സന്ധ്യ, ആലുവ റൂറൽ എസ്പി എ.വി. ജോർജ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ പെരുന്പാവൂർ സിഐ ബിജു പൗലോസാണു മൊഴിയെടുത്തത്. മൂന്നു പേരെയും വെവ്വേറെ മുറികളിൽ ഇരുത്തി ഒറ്റയ്ക്കും പിന്നീട് ഒരുമിച്ചിരുത്തിയും മൊഴി രേഖപ്പെടുത്തി.
നടിയെ ആക്രമിച്ച കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി ഒന്നരക്കോടി രൂപ തട്ടാൻ ശ്രമിച്ചുവെന്ന തന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മൊഴി നൽകാൻ പോകുന്നുവെന്നാണു പോലീസ് ക്ലബിലേക്ക് പുറപ്പെടും മുൻപു നടൻ ദിലീപ് മാധ്യമങ്ങളോടു പറഞ്ഞത്. എന്നാൽ ഭീഷണിപ്പെടുത്തിയ സംഭവത്തിനു പുറമെ നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ടുയർന്ന ഗൂഢാലോചന സംബന്ധിച്ചും മൂവരിൽനിന്നും വിശദമായി വിവരങ്ങൾ ചോദിച്ചറിഞ്ഞെന്നാണു സൂചന.
മൊഴിയടുക്കലിനുശേഷം ദിലീപിന്റെ പരാതിയിലും വേണ്ടിവന്നാൽ ഗൂഢാലോചനയുമായി ബന്ധപ്പെട്ടും കേസുകൾ രജിസ്റ്റർ ചെയ്തേക്കുമെന്നു പറയുന്നുണ്ടെങ്കിലും ഇതടക്കം ഒരു കാര്യത്തിലും അന്വേഷണസംഘം ഒൗദ്യോഗികമായ പ്രതികരിച്ചിട്ടില്ല. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഒരു കേസ് മാത്രമാണ് നിലവിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
വിശദമായി മൊഴിയെടുത്തെന്നും ചോദ്യം ചെയ്യലായിരുന്നില്ല ഉണ്ടായതെന്നും ചോദ്യം ചെയ്യലിനുശേഷം പുറത്തിറങ്ങിയ ദിലീപ് മാധ്യമങ്ങളോടു പ്രതികരിച്ചു. സത്യം പുറത്തുവരേണ്ടത് തന്റെ ആവശ്യമാണെന്നും തനിക്ക് ആത്മവിശ്വാസമുണ്ടെന്നും ദിലീപ് വ്യക്തമാക്കി.
ബുധനാഴ്ച ഉച്ചയ്ക്ക് 12.40ഓടെ ആരംഭിച്ച മൊഴിയെടുക്കലാണ് അർധരാത്രിയിലേക്കു നീണ്ടത്. ആലുവ പോലീസ് ക്ലബിൽ വിളിച്ചവരുത്തിയശേഷമാണു മൂവരുടെയും മൊഴി രേഖപ്പെടുത്തിയത്. എഡിജിപി ബി. സന്ധ്യ, ആലുവ റൂറൽ എസ്പി എ.വി. ജോർജ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ പെരുന്പാവൂർ സിഐ ബിജു പൗലോസാണു മൊഴിയെടുത്തത്. മൂന്നു പേരെയും വെവ്വേറെ മുറികളിൽ ഇരുത്തി ഒറ്റയ്ക്കും പിന്നീട് ഒരുമിച്ചിരുത്തിയും മൊഴി രേഖപ്പെടുത്തി.
നടിയെ ആക്രമിച്ച കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി ഒന്നരക്കോടി രൂപ തട്ടാൻ ശ്രമിച്ചുവെന്ന തന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മൊഴി നൽകാൻ പോകുന്നുവെന്നാണു പോലീസ് ക്ലബിലേക്ക് പുറപ്പെടും മുൻപു നടൻ ദിലീപ് മാധ്യമങ്ങളോടു പറഞ്ഞത്. എന്നാൽ ഭീഷണിപ്പെടുത്തിയ സംഭവത്തിനു പുറമെ നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ടുയർന്ന ഗൂഢാലോചന സംബന്ധിച്ചും മൂവരിൽനിന്നും വിശദമായി വിവരങ്ങൾ ചോദിച്ചറിഞ്ഞെന്നാണു സൂചന.
മൊഴിയടുക്കലിനുശേഷം ദിലീപിന്റെ പരാതിയിലും വേണ്ടിവന്നാൽ ഗൂഢാലോചനയുമായി ബന്ധപ്പെട്ടും കേസുകൾ രജിസ്റ്റർ ചെയ്തേക്കുമെന്നു പറയുന്നുണ്ടെങ്കിലും ഇതടക്കം ഒരു കാര്യത്തിലും അന്വേഷണസംഘം ഒൗദ്യോഗികമായ പ്രതികരിച്ചിട്ടില്ല. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഒരു കേസ് മാത്രമാണ് നിലവിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment