Latest News

തമീമിന്റെ പാതയില്‍ ഹസ്സനും; മംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്ക് ആംബുലന്‍സ് ഡ്രൈവ് ചെയ്തത് 9 മണിക്കൂര്‍ കൊണ്ട്‌

കാസര്‍കോട്: ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ ഗുരുതരാവസ്ഥയിലായ കാസര്‍കോട് സ്വദേശിയിയെ മംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്ക് ആംബുലന്‍സില്‍ 9 മണിക്കൂര്‍ കൊണ്ട് എത്തിച്ച് ഉദുമ മുക്കുന്നോത്തെ ഹസ്സന്‍ എന്ന ദേളി ഹസ്സന്‍, തമീമിന്റെ പിന്‍ഗാമിയായി.[www.malabarflash.com]

ഓള്‍ കേരള ആംബുലന്‍സ് ഡ്രൈവേഴ്സ് അസോസിയേഷന്റെയും നാട്ടുകാരുടെയും പോലീസിന്റെയും സഹായത്തോടെ ഉദുമ മുക്കുന്നോത്തെ പാണക്കാട് ശിഹാബ് തങ്ങള്‍ ട്രസ്റ്റിന്റെ വെന്റിലേററര്‍ സൗകര്യത്തോടെയുളള ആംബുലന്‍സാണ് തിരുവനന്തപുരം ആര്‍ സി സിയിലേക്ക് കുതിച്ചത്. 

കാസര്‍കോട് പള്ളം റോഡിലെ ഇബ്രാഹിമിനെ (68) മംഗളൂരു എ.ജെ ആശുപത്രിയില്‍ നിന്നും തിരുവനന്തപുരം ആര്‍ സി സിയിലേക്കെത്തിക്കുന്ന ദൗത്യവുമായി വൈകിട്ട് 3.25ന് പുറപ്പെട്ട ആംബുലന്‍സ് 645 കിലോ മീററര്‍ പിന്നിട്ട് രാത്രി 12.20 തിരുവനന്തപുരത്തെത്തി. കാസര്‍കോട് കിംസ് ഹോസ്പിററലിലെ ഐസിയു സ്റ്റാഫ് നിഖില്‍ വി.വിയും ഒപ്പമുണ്ടായിരുന്നു.
എല്ലാ സ്ഥലങ്ങളിലും പോലീസിന്റെയും ആംബുലന്‍സ് ഡ്രൈവര്‍മാരുടെയും സഹായത്തോടെയാണ് ആംബുലന്‍സ് കടത്തിവിട്ടത്. റോഡില്‍ മാര്‍ഗ തടസം ഇല്ലാതാക്കാന്‍ വാട്ട്‌സ്ആപ് ഗ്രൂപ്പ് വഴി സന്ദേശങ്ങള്‍ അപ്പപ്പോള്‍ കൈമാറി ഓള്‍ കേരള ആംബുലന്‍സ് ഡ്രൈവേഴ്സ് അസോസിയേഷന്റെ പ്രവര്‍ത്തകര്‍ സജീവമായിരുന്നു. അവശ്യഘട്ടത്തില്‍ ഉപയോഗപ്പെടുത്താനായി ഓരോ ജില്ലയില്‍ നിന്നും അത്യാധുനിക സൗകര്യങ്ങളുള ആംബുലന്‍സും രോഗിയുമായി പോകുന്ന ആംബുലന്‍സിനെ പിന്തുടര്‍ന്നിരുന്നു. ഇതുകൂടാതെ പോലീസിന്റെ അകമ്പടിയും ആംബുലന്‍സിനുണ്ടായിരുന്നു.

എ.ജെ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഇബ്രാഹിമിന് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അത്യാസന്നനിലയിലാത്. തിരുവനന്തപുരം ആര്‍ സി സിയുമായി ബന്ധുപ്പെട്ടപ്പോള്‍ വിദഗ്ദ്ധ ചികിത്സക്കായി എത്രയും പെട്ടെന്ന് അവിടേക്ക് എത്തിക്കാനായിരുന്നു നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു രോഗിയെ റോഡ് മാര്‍ഗം ആംബുലന്‍സില്‍ കൊണ്ടുപോയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.