മലപ്പുറം: റോഡരികിൽ നിർത്തിയിട്ട കണ്ടെയ്നർ ലോറിക്കു പിറകിൽ നിയന്ത്രണം വിട്ട കാറിടിച്ചു കയറി മൂവാറ്റുപുഴ സ്വദേശികളായ രണ്ടു പേർ മരിച്ചു. കൂടെ യാത്ര ചെയ്ത ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.[www.malabarflash.com]
കാർ യാത്രക്കാരായ മൂവാറ്റുപുഴ ഉറവക്കുഴി പടിഞ്ഞാറേ ചാലിൽ യൂസഫിന്റെ മകൻ സമർ യൂസഫ് (27), കൊല്ലംകുടിയിൽ ബഷീറിന്റെ മകൻ ഷിബിൻ (29) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മൂവാറ്റുപുഴ കാവുങ്കര ചെരട്ടിക്കാട്ടിൽ ഷാജി (പഴം ഷാജി -47 ) തൃശൂർ അശ്വനി ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലാണ്.
കാർ യാത്രക്കാരായ മൂവാറ്റുപുഴ ഉറവക്കുഴി പടിഞ്ഞാറേ ചാലിൽ യൂസഫിന്റെ മകൻ സമർ യൂസഫ് (27), കൊല്ലംകുടിയിൽ ബഷീറിന്റെ മകൻ ഷിബിൻ (29) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മൂവാറ്റുപുഴ കാവുങ്കര ചെരട്ടിക്കാട്ടിൽ ഷാജി (പഴം ഷാജി -47 ) തൃശൂർ അശ്വനി ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലാണ്.
ഞായറാഴ്ച പുലർച്ചെ രണ്ടരയോടെ കുറ്റിപ്പുറം - തൃശൂർ സംസ്ഥാന പാതയിൽ വളയംകുളം എംവിഎം സ്കൂളിനു സമീപത്താണ് അപകടമുണ്ടായത്. വാഹന വ്യാപാരികളാണ് മൂവരും. കണ്ണൂരിൽ പോയി മടങ്ങി വരവേയാണ് അപകടം നടന്നത്. മരിച്ച രണ്ടു പേരും അടുത്തിടെയാണ് വിവാഹിതരായത്.
മൂവാറ്റുപുഴ സ്വദേശികൾ സഞ്ചരിച്ച കാർ റോഡരികിൽ നിർത്തിയിട്ട കണ്ടെയ്നർ ലോറിക്കു പിറകിൽ നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു. പുലർച്ചെ ആയതിനാൽ അപകട വിവരം ഏറെ നേരം ആരും അറിഞ്ഞില്ല. കുറെ കഴിഞ്ഞാണ് അപകടം മറ്റു യാത്രക്കാരുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്നു യാത്രക്കാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
മൂവാറ്റുപുഴ സ്വദേശികൾ സഞ്ചരിച്ച കാർ റോഡരികിൽ നിർത്തിയിട്ട കണ്ടെയ്നർ ലോറിക്കു പിറകിൽ നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു. പുലർച്ചെ ആയതിനാൽ അപകട വിവരം ഏറെ നേരം ആരും അറിഞ്ഞില്ല. കുറെ കഴിഞ്ഞാണ് അപകടം മറ്റു യാത്രക്കാരുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്നു യാത്രക്കാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ചങ്ങരംകുളം പോലീസും ഹൈവേ പോലീസും ആംബുലൻസ് ഡ്രൈവർമാരും വാഹനം പൊളിച്ചു കാറിനകത്തു രക്തം വാർന്നു കിടന്ന മൂവരെയും ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരാവസ്ഥയെത്തുടർന്നു തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി. എന്നാൽ, രണ്ടു പേരും മരിച്ചിരുന്നു.
മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹങ്ങൾ പോലീസ് നടപടി പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
ആട്ടായം ചെള്ളിൽ യൂനസിന്റെ മകൾ മുംതാസാണ് സമറിന്റെ ഭാര്യ. മുൻഷിറയാണ് ഷെബിന്റെ ഭാര്യ.
മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹങ്ങൾ പോലീസ് നടപടി പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
ആട്ടായം ചെള്ളിൽ യൂനസിന്റെ മകൾ മുംതാസാണ് സമറിന്റെ ഭാര്യ. മുൻഷിറയാണ് ഷെബിന്റെ ഭാര്യ.
No comments:
Post a Comment