ഉദുമ: വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ മദ്രസ അധ്യാപകനെതിരെ ബേക്കല്‍ പോലീസ് നാല് കേസെടുത്തു. കർണാടക സുള്ള്യ കല്ലുംഗുണ്ടി സ്വദേശി സിദ്ദിഖ് മൗലവി (46) ക്കെതിരെയാണ് കേസ്. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.[www.malabarflash.com]
നാല് വര്‍ഷം മുമ്പാണ് മദ്രസ അധ്യാപകനായി ചെമ്പിരിക്കയിലെത്തിയത്. പീഡനത്തിനിരയായ ഒരു കുട്ടിയാണ് വിവരം ബന്ധുക്കളോട് പറഞ്ഞത്. ഇക്കാര്യം ചില കമ്മിറ്റി അംഗങ്ങള്‍ അറിഞ്ഞതോടെ മദ്രസ ജോലിയില്‍ നിന്നും പറഞ്ഞുവിട്ടു. പിന്നീട് നാട്ടില്‍ സംഭവം പ്രചരിച്ചെങ്കിലും പരാതി നല്‍കാന്‍ ആരും തയ്യാറല്ലായിരുന്നു. ഒടുവില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് കുട്ടികള്‍ പരാതിപ്പെട്ടത്.
പഠിക്കാനെത്തിയ കുട്ടികളാണ് പീഡനത്തിനിരയായത്. നാല് കുട്ടികളില്‍ നിന്നും പൊലീസ് മൊഴി എടുത്തിട്ടുണ്ട്. മറ്റുചില കുട്ടികളെ കൂടി പീഡിപ്പിച്ചതായി വിവരം ലഭിച്ചതിനാല്‍ അവരെ കൂടി കൗണ്‍സിലിങ്ങിന് വിധേയമാക്കുമെന്ന് പോലീസ് പറഞ്ഞു.
മദ്രസാധ്യാപകന്‍ മറ്റെവിടെയെങ്കിലും ജോലി ചെയ്തിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. അവിടേയും സമാന രീതിയിലുള്ള പീഡനത്തിനുള്ള സാധ്യത കണക്കിലെടുത്താണ് അന്വേഷണം മുന്നോട്ട് പോകുന്നത്.
സുള്ള്യയിലെ വീട്ടിലെ കഴിയുന്നതിനിടെ പോലീസ് രഹസ്യമായെത്തിയാണ് കസ്റ്റഡിയിലെടുത്തത്.
No comments:
Post a Comment