Latest News

കശ്മീരിൽ ഭീകരാക്രമണം: 42 സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മു-കശ്മീരിലെ പുല്‍വാമയിൽ ഭീകരാക്രമണത്തിൽ 42 സി.ആർ.പി.എഫ് ജവാന്മാര്‍ക്ക് വീരമൃത്യു. ശ്രീനഗറിൽനിന്ന് 30 കി.മീ ദൂരത്ത് വ്യഴാഴ്ച മൂന്നു മണിക്കാണ് രാജ്യത്തെ നടുക്കിയ സംഭവം.[www.malabarflash.com]

ശ്രീനഗർ-ജമ്മു ഹൈവേയിലെ അവന്തിപോറയില്‍ സൈനികർ സഞ്ചരിച്ച വാഹനവ്യൂഹത്തിലെ ബസാണ് കാർ സ്ഫോടനത്തിൽ തകർന്നത്. ഉഗ്രസ്ഫോടനത്തിൽ മനുഷ്യശരീരങ്ങൾ ചിതറിത്തെറിച്ചു. പാക് ഭീകരസംഘടനയായ ജയ്ശെ മുഹമ്മദ് ആക്രമണത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്തു.

പരിക്കേറ്റ 44 ജവാന്മാരില്‍ പലരുടെയും നില ഗുരുതരമാണ്. നിരവധി വാഹനങ്ങൾക്ക് കേടുപാടുകളുണ്ടായി.

2016ലെ ഉറി ആക്രമണത്തിനു ശേഷം സംസ്ഥാനത്തെ ഏറ്റവും വലിയ ഭീകരാക്രമണമാണിത്.

2018ൽ ജയ്ശെ മുഹമ്മദിൽ ചേർന്ന പുൽവാമ കാക്കാപോറ സ്വദേശി ആദിൽ അഹ്മദ് ഡാർ ആണ് ആക്രമണം നടത്തിയതെന്നും ഇയാൾ  ജയ്ശെ മുഹമ്മദിന്റെ ആത്മഹത്യ സ്ക്വാഡ് അംഗമാണെന്നും പോലീസ് പറഞ്ഞു.

അവധി കഴിഞ്ഞ് താഴ്വരയിലെ യൂനിറ്റിൽ പ്രവേശിക്കാൻ പോവുകയായിരുന്ന 2500ലേറെ സി.ആർ.പി.എഫുകർ 78 വാഹനങ്ങളിലായി ഹൈവേയിൽ നീങ്ങുമ്പോൾ അവന്തിപോറയിൽ പതിയിരുന്നാണ് കാർ ഇടിച്ചുകയറ്റിയത്. അഹ്മദ് ഡാർ ആണ് ചാവേറായി വാഹനം ഓടിച്ചത്. വാഹനവ്യൂഹത്തിനു നേരെ വെടിവെപ്പും ഉണ്ടായതായി സി.ആർ.പി.എഫ് ഡയറക്ടർ ജനറൽ ഭട്നാഗർ പറഞ്ഞു.

54ാം ബറ്റാലിയനിലെ 44 ജവാന്മാർ സഞ്ചരിച്ച ബസിനു നേരെയാണ് ഭീകരരുടെ വാഹനം എത്തിയത്.

കഴിഞ്ഞ മൂന്നു ദിവസത്തോളമായി മോശം കാലാവസ്ഥയും മറ്റും കാരണം ഹൈവേയിൽ ഗതാഗതം ഉണ്ടായിരുന്നില്ല. സാധാരണ ഈ വഴിയുള്ള  സൈനിക വാഹനവ്യൂഹത്തിൽ ആയിരം പേരുണ്ടാകും. ജമ്മു-കശ്മീർ പോലീസ് അന്വേഷണം ആരംഭിച്ചതായി സി.ആർ.പി.എഫ് ഐ .ജി സുൽഫിഖർ ഹസൻ അറിയിച്ചു

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.